കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധേയമായ ഒരു വീഡിയോ ആണ് മാളിൽ വച്ച് ഒരാൾ സ്ത്രീകളോട് മോഷമായി പെരുമാറിയത്.യുവതിയുടെ പിന്നിലൂടെ വന്ന ഇയാൾ ദേഹത്ത് മോശമായി സ്പർശിക്കുകയായിരുന്നു.ബെംഗളൂരു മാളിലായിരുന്നു സംഭവം. വ്യാപകമായ പ്രതിഷേധമായിരുന്നു ഉയർന്നുവന്നത്. ഇപ്പോൾ യുവതിയോട് മോശമായി പെരുമാറിയ ആളെ പിടികൂടിയതായാണ് പുറത്തുവരുന്ന വിവരം.ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇയാൾ കോടതിയിൽ കീഴടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. ഗോപാൽപുരയിലെ മാളിൽ വെച്ചായിരുന്നു യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. ഇയാൾ അധ്യാപകനായിരുന്നു എന്നാണ് പോലീസ് പങ്കുവെയ്ക്കുന്ന വിവരം. ദാസറഹള്ളി, അഗ്രഹാര സ്വദേശിയും ആർ ആർ നഗറിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ മു്ന പ്രധാനാധ്യാപകനും ആയിരുന്ന അശ്വത് നാരായൺ (60) ആണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് എന്നാണ് മഗഡി റോഡ് പൊലീസ് വ്യക്തമാക്കിയത്.
യുവതിയുടെ പിറകെ ചെന്ന് മോശമായി പെരുമാറുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ പ്രാദേശിക കോടതിയിൽ കീഴടങ്ങിയത് എന്നാണ് പോലീസ് പറഞ്ഞത്. മൂന്നാം അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റിന് മുമ്പാകെയാണ് പ്രതി കീഴടങ്ങിയത്, കഴിഞ്ഞ ഞായറാഴ്ച മുതലാണ് നാരായൺ യുവതിയെ മോശമായി സ്പർശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. നാരയണിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു, പക്ഷേ ഇയാൾ വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നു.