സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് തങ്കം തോമസ് എന്ന വ്യക്തി എഴുതിയ കുറിപ്പാണ്. ആ കുറിപ്പിലൂടെ.
രണ്ടായിരത്തി പതിനഞ്ചിലാണ് സുഹൃത്തുക്കള്‍ വഴി കൊച്ചിയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി കിട്ടിയത്. ന്യൂസിനേക്കാള്‍ പ്രോഗ്രാം ഇഷ്ടപ്പെട്ടിരുന്നത് കൊണ്ട് രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. ചെന്ന ആദ്യ ആഴ്ചമുതല്‍ അത് നടത്തുന്ന മാന്യന് അഡ്ജസ്റ്റ്മെന്റ് , സ്ത്രീകള്‍ക്കെന്താ അഡ്ജസ്റ്റ് ചെയ്താല്‍ ഡയലോഗുകള്‍ വര്‍ഷിച്ചു തുടങ്ങി. കൂടെ ജോലി ചെയ്തിരുന്ന പയ്യന്മാര് ഓഫീസില്‍ ഇല്ലെങ്കില്‍ ആ വഴിക്ക് പോകാതിരിക്കാന്‍ ശ്രമിച്ചു. ഡൈവോഴ്സി ആയത് കൊണ്ട് എനിക്കുമില്ലേ ആവശ്യങ്ങളെന്നായിരുന്നു ആ മാന്യന്റെ ചിന്ത. പല തവണ ചൊറിഞ്ഞപ്പോ ഈ പെണ്പിള്ളേരെ പിഴപ്പിക്കണമെന്ന് വിചാരിക്കുന്നവന്റെ ഒക്കെ പെണ്മക്കളെ ആരേലും റേപ്പ് ചെയ്യണമെന്ന് തിരിച്ചുപറഞ്ഞു. അയാളുടെി മകളന്ന് പ്ലസ്ടുവിനാണ്. അങ്ങനേലും ആ ….ന് മനസിലാകട്ടെ എന്ന് വിചാരിച്ചു. വേറൊരു പെണ്ണിനെ കുറിച്ച് അങ്ങനെ പറയാമോ എന്ന് ചോദിച്ചാല്‍ അത്രയ്ക്ക് ഗതികെട്ടിരുന്നു. സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങള്‍ക്ക് സംഭവിച്ചാല്‍ എങ്ങനിരിക്കുമെന്ന് ഓര്‍ത്തെങ്കിലും മര്യാദകാണിക്കട്ടെ.
എഡിറ്റോറിയല്‍ മീറ്റിങ്ങ് എന്ന് പറഞ്ഞ് പിടിച്ചിരുത്തുക, സമയം കഴിഞ്ഞാലും പോകാന്‍ സമ്മതിക്കാതിരിക്കുക ഒരു തരം ശൃംഗാരചേഷ്ടകളോടെ വര്‍ത്തമാനം പറയുക ഇതൊക്കെയാണ് മറ്റ് പരിപാടികള്‍. ചെപ്പയ്ക്ക് ആരേലും അടികൊടുത്താലും തീരില്ല ഇമ്മാതിരി കഴപ്പ്. എഡിറ്ററായിരുന്ന ദിലീപ് അവന്റെ പെങ്ങള്‍ക്ക് കാവലിരിക്കുന്ന പോലെ ഇരുന്നു. ദിലീപിന്റെ അമ്മയും പെങ്ങളും നാട്ടില്‍ നിന്ന് വന്ന ദിവസം നേരത്തെ പോയി. എന്തോ മെയില്‍ ഡ്രാഫ്റ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് പിടിച്ചിരുത്തിയിട്ട്, മെയില്‍ ടൈപ്പ് ചെയ്യുന്ന എന്നോട് ഒരു ഉമ്മ തരുവോന്ന്. സത്യം പറഞ്ഞാല്‍ നാവില്‍ തെറി തരിക്കുന്നുണ്ട് ഇപ്പോഴും. ഒരു നിമിഷം വിറങ്ങലിച്ചു പോയി, അന്നേരത്തെ ഷോക്കില്‍ എന്തിന് എന്നാണ് വായില്‍ വന്നത്. എന്റെ ഭാവം മാറിയതോടെ അയ്യോ ആരോടും പറയല്ലേ എന്നൊക്കെ പിന്നെ പറഞ്ഞു.
ഇന്നും അതോര്‍ക്കുന്പോള്‍ അയാളുടെ തലയില്‍ കൂടി തീവണ്ടിചക്രങ്ങള്‍ കയറി ഇറങ്ങണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട് ചിലപ്പോഴെല്ലാം അയാള്‍ തീവണ്ടി കയറി മരിക്കുന്നത്, ഭാവനയില്‍ കണ്ട് സന്തോഷിക്കാറുണ്ട്. ആ കാമത്തവള അരഞ്ഞ് അരഞ്ഞ് ചാകണം. തുപ്പല് വീണത് പോലെയാണ് ആ സന്ദര്‍ഭത്തിന്റെ ഓര്‍മ്മ പോലും. ശര്‍ദ്ദിക്കാന്‍ വരും. ഇതൊന്നും പോരാഞ്ഞിട്ട്, ആ പരമചൊറിയന് ഓഫീസിനടുത്തുള്ള ആളുകളോട് പറഞ്ഞു ഞാന്‍ എഡിറ്റര്‍ പയ്യനൊപ്പം ഒളിച്ചോടി പോയെന്ന്. നാക്കിന് എല്ലില്ലത്ത പോലെ നട്ടെല്ലും ഇല്ലാത്തവന് കിട്ടാത്തതിന്റെ കടി എന്നല്ലാതെ എന്ത് പറയാന്‍, അങ്ങേരത് പറഞ്ഞത് കൊണ്ട് പിന്നെ ആ വഴി പോയപ്പോള്‍ ചേട്ടന്റെ കുത്തിക്കഴപ്പിനെ കുറിച്ച് ഞാനും അവര്‍ക്ക് വിശദമായി പറഞ്ഞുകൊടുത്തു.
ലൈംഗീകതയിലും പരസ്പരബഹുമാനം എന്ന ഒരു എലമെന്റ് ഉണ്ടെന്ന് എന്നാണ് ഇവനൊക്കെ മനസിലാക്കുക. വിനായകനായാലും അയാള്‍ക്ക് ഓഹോ പറയുന്ന മറ്റ് നായകന്മാരായാലും ഒന്നേ പറയാനുള്ളു ഏത് പെണ്ണിനെ കണ്ടാലും ഉദ്ധരിച്ച ലിംഗമുണ്ടാകുന്നത് ഒരു ചികിത്സ തേടേണ്ട വൈകല്യമാണ്. നിങ്ങളുടെ ഈ പ്രശ്നം നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോ സ്ത്രീയോടും കാണിക്കും നിങ്ങളുടെ അമ്മയേയോടുാം മകളോടും നിങ്ങള്‍ ചോദിക്കും സെക്സ് തരുമോ എന്ന്. വികാരം തോന്നിയാല്‍ പിന്നെ എതിരെ ഒരു പെണ്ണ് വേണമെന്നല്ലാ ഉള്ളു. വീട്ടിലുള്ളവരുടെ സുരക്ഷക്കെങ്കിലും മരുന്ന് കഴിച്ച് തുടങ്ങണം
താല്പര്യമില്ലാത്തവരില് നിന്നുള്ള ലൈംഗീകച്ചുവയുള്ള സമീപനങ്ങള്‍ ലൈംഗീകാതിക്രമം തന്നെയാണെന്ന് ഈ മറുതാകളോട് ആരേലും ഒന്നു പറഞ്ഞ് കൊടുക്ക്.