നടൻ അക്ഷയ് കുമാർ അഭിനയിച്ച പരസ്യത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ് ഇപ്പോൾ. റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന് ഭാഗമായി എയർബാഗുകളുടെ ആവശ്യം വിശദീകരിക്കുന്ന ഒരു പരസ്യമാണ് ഇത്. ഇതിൻറെ ഭാഗമായി സ്ത്രീധന സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഇപ്പോൾ പലരും ആക്ഷേപം ഉന്നയിക്കുന്നത്.
വിവാഹ ചടങ്ങുകൾ കഴിഞ്ഞ് നവമായ മകൾക്ക് വിട പറയുന്ന പിതാവിലൂടെയാണ് പരസ്യം തുടങ്ങുന്നത്. മുന്നിൽ വെറും രണ്ട് എയർബാഗുകൾ മാത്രമുള്ള കാറിലാണ് മകളെ പിതാവ് യാത്രയാക്കുന്നത്. ഈയൊരു കാരണം കൊണ്ടുതന്നെ പിതാവിന്റെ അടുത്തുവന്ന് പരിഹസിക്കുന്ന ഒരു പോലീസുകാരനായി അക്ഷയ്കുമാർ വേഷമിടുന്നു.
6 എയർബാഗുകൾ വാഗ്ദാനം ചെയ്തു യാത്ര ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശത്തോടെ പരസ്യം അവസാനിക്കുന്നു. സ്ത്രീധന സമ്പ്രദായത്തെ അറിഞ്ഞോ അറിയാതെയോ ഇതിലൂടെ പ്രോത്സാഹിപ്പിക്കുകയല്ലേ എന്ന് ചോദ്യം സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുകയാണ് ഇപ്പോൾ. കേന്ദ്ര ഗതാഗത മന്ത്രിയാണ് പരസ്യ വീഡിയോ പങ്കുവെച്ചത്.
https://www.youtube.com/watch?v=BqRguVPoreA
സ്ത്രീധനം എന്ന ക്രിമിനൽ നടപടിയെ ഇങ്ങനെയുള്ള പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തിലുള്ള സൃഷ്ടികൾക്കായാണ് സർക്കാർ പാഠം മുടക്കുന്നത് എന്നും ചില പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നു. അതിനിടയിൽ അക്ഷയ കുമാറിനെ അഭിനന്ദിച്ചും ചില രംഗത്തെത്തി. വാഹനങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള പ്രോത്സാഹനം നൽകുന്ന വ്യക്തിയാണ് ഇദ്ദേഹം എന്ന് അവർ പറയുന്നു.