കെ സുരേന്ദ്രന്റെ ആരോപണം പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജയുടെ ഭര്‍ത്താവിനെ ഇഡി ചോദ്യം ചെയ്തെന്ന് ആരോപിച്ച വ്യക്തി മുന്‍പ് ബിജെപിയില്‍ ചേരാന്‍ സമീപിച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന് ആരോപിച്ചത്. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്നുള്ളത് ഞാൻ കേട്ടിട്ടുണ്ടെന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞത്.വാക്കുകൾ ഇങ്ങനെയാണ്,’പൊതുവായി ബിജെപി നേതാക്കളോട് സംസാരിക്കുമെന്നല്ലാതെ ഇങ്ങനെയൊരു ആവശ്യവുമായി താൻ ആരെയും കണ്ടിട്ടില്ല. സിപിഎം നേതാക്കളോടും സംസാരിക്കാറുണ്ട്. എന്നും അടിയുറച്ച കോണ്‍ഗ്രസുകാരിയാണ്. ഈ നിമിഷം വരെ പാര്‍ട്ടി മാറുന്നതിനെപറ്റി ചിന്തിച്ചിട്ടില്ല. ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് കാണിക്കാന്‍ പുകമറ സൃഷ്ടിക്കാനാണ് സുരേന്ദ്രന്റെ ശ്രമം.
അതെ സമയം നേരത്തെ സുരേന്ദ്രൻ പറഞ്ഞത് ഇതായിരുന്നു,’ഇഡിയെ കണ്ട് ഭയന്നാണ് പത്മജ ബിജെപിയിലേക്ക് പോകുന്നതെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുന്‍പ് ബിജെപിയുമായി ചര്‍ച്ച നടത്തിയവരാണെന്ന് കെ സുരേന്ദ്രന് ഇന്ന് പറഞ്ഞിരുന്നു. എന്റെ മാന്യതയ്ക്ക് അനുസരിച്ച് ഞാൻ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പല തരത്തിലുള്ള ചർച്ചകൾ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊക്കെ വെറുതേ ആളുകളെ കബളിപ്പിക്കാൻ പറയുന്നതാണ്’
‘പത്മജയുടെ ഭര്‍ത്താവിനെ ഇഡി ചോദ്യം ചെയ്തെന്ന് കേട്ടിട്ടുണ്ട്. അറിഞ്ഞ കാര്യമാണ് പറഞ്ഞത്. ചോദ്യം ചെയ്തതെന്തിനാണെന്ന് അറിയില്ല. തെളിവുകളൊന്നും പക്കലില്ല. ബിജെപിയിലേക്ക് പോകുമെന്ന വിവരം അറിഞ്ഞപ്പോള്‍ പത്മജയെ വിളിച്ചിരുന്നു. ഫോണ്‍ എടുത്തില്ല. ബിജെപിയിലേക്ക് പോകുമെന്ന ഒരു സൂചനയും പത്മജ നൽകിയിരുന്നില്ല. ഈ വാർത്ത സത്യമാകരുതേയെന്നാണ് ഇന്നു രാവിലെയും ഞാൻ പ്രാർഥിച്ചതെന്ന് പത്മജ പറഞ്ഞിരുന്നു.