ലോകം മുഴുവൻ പ്രശസ്തി ആർജ്ജിച്ച വിഭാഗം നായ്ക്കളാണ് ബെൽജിയൻ മലിനോയിസ് എന്നത്. ‘ഉസാമയുടെ വേട്ടക്കാർ’ എന്നാണ് ഇവർ അറിയപ്പെടുന്നത്. 2011 വർഷത്തിൽ ഉസാമ ബിൻ ലാദനെ വേട്ടയാടി പിടിക്കാൻ അമേരിക്കൻ സൈന്യത്തെ സഹായിച്ച നായകളായിരുന്നു ഇവ. ഈ സംഭവത്തിനു ശേഷമാണ് ഇവരുടെ പ്രസിദ്ധി ലോകമെമ്പാടും വ്യാപിച്ചത്. പാകിസ്ഥാനിലെ അബോട്ടാബാദ് എന്ന സ്ഥലത്തു നിന്നും ആണ് യുഎസ് സൈന്യം ഒസാമ ബിൻ ലാദനെ വേട്ടയാടി പിടിച്ചത്.
ഹരിയാനയിലെ പഞ്ച്കുള ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൻറെ നാഷണൽ ട്രെയിനിങ് സെൻററിൽ ഇതേ ഇനം പട്ടികൾ ഉണ്ട്. ഓൾഗ, ഓലേഷ്യ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. ഇവരുടെ കുടുംബത്തിലേക്ക് പുതിയ 17 അതിഥികൾ കൂടി വന്നിരിക്കുകയാണ്. അഞ്ച് വർഷം പ്രായമുള്ള സഹോദരിമാർ ആണ് ഓൾഗയും ഒലേഷ്യയും. ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലകളിൽ പ്രവർത്തിക്കുന്നതിന് വേണ്ടി പരിശീലനം ലഭിച്ച പട്ടികൾ ആണ് ഇവർ.
ഛത്തീസ്ഗഡ്, ഒഡിഷ ഭാഗങ്ങൾ വലിയ രീതിയിൽ മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളാണ്. ഇവിടെ നടക്കുന്ന വഴിയിൽ എല്ലാം കുഴിബോംബുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടാകാം. ഇവരുടെ സഹായമില്ലാതെ സൈന്യത്തിന് അവിടെ പട്രോളിംഗ് നടത്തുവാൻ സാധ്യമല്ല. അതുകൊണ്ടുതന്നെ ഇതുവരെ നിരവധി പട്ടാളക്കാരുടെ ജീവൻ രക്ഷിച്ച പട്ടി കൂടിയാണ് ഇത് എന്ന് പറയാം. ഇവർ രണ്ടുപേരും ആണ് ഇപ്പോൾ 17 കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകിയിരിക്കുന്നത്.
ഗാല എന്നാണ് ഈ 17 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ നായയുടെ പേര്. ഗാലയും വളരെ പ്രസിദ്ധമാണ്. അടുത്തിടെ ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോൾ അദ്ദേഹത്തിന് വേണ്ട സുരക്ഷ മുന്നൊരുക്കങ്ങൾ ഒരുക്കിയത് ഗാല എന്ന ഈ നായ ആയിരുന്നു. ഇന്ത്യയിലെ വിവിധ സേനകൾക്ക്, അവരുടെ പട്രോളിങ് എളുപ്പമാക്കുന്നതിന് വേണ്ടി ഈ നായ്ക്കളെ ട്രെയിനിങ് നൽകി കൈമാറാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്.