കേരളത്തെ പിടിച്ചുകുലുക്കിയ തട്ടിപ്പു കഥകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പുരാവസ്തു ശേഖരം കയ്യിലുണ്ട് എന്ന് അവകാശപ്പെട്ടു കൊണ്ട് മോൺസൻ എന്നു പറയുന്ന വ്യക്തി പ്രമുഖരെ അടക്കം ധാരാളം ആളുകളെ ആണ് പഠിപ്പിച്ചത്. ഇതിൽ സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും പോലീസ് മേഖലയിലെ ഉദ്യോഗസ്ഥരും എല്ലാം ഉൾപ്പെടുന്നു എന്നതാണ് കൗതുകകരമായ വസ്തുത. ഓരോ ദിവസവും ഇയാൾക്കെതിരെ പുതിയ പുതിയ പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടൻ ബാലയും വിവാദത്തിൽ അകപ്പെട്ടിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ബാല ഈ വാർത്തയോട് പ്രതികരിക്കുകയും ചെയ്തു.
തനിക്ക് ഈ വിഷയത്തിൽ പങ്കൊന്നുമില്ല എന്നാണ് ബാല പറയുന്നത്. ഇയാൾ തൻ്റെ അയൽവാസി ആയിരുന്നു എന്നും മറ്റു ബന്ധങ്ങളൊന്നുമില്ല എന്നും താരം പറയുന്നു. അയൽവാസി ആയതുകൊണ്ട് അദ്ദേഹവുമായി നല്ല ബന്ധം പുലർത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ല. ഞാനൊരു തമിഴ്നാട്ടുകാരൻ ആണ്. മലയാളികളെ മുഴുവൻ അയാൾ പറ്റിച്ചു എന്നു പറയുന്നു. നിങ്ങൾക്ക് തന്നെ ബോധ്യപ്പെടാത്ത കാര്യം അന്യനാട്ടുകാരായ ഞാനെങ്ങനെ പറയും?
എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എൻറെ അയൽവാസി മാത്രമായിരുന്നു. എന്നോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. നിരവധി ആളുകളെ വിവാഹം കഴിപ്പിച്ച് അയച്ചിട്ടുണ്ട്. നിരവധി ആളുകൾക്ക് ഓപ്പറേഷന് വേണ്ട സഹായം നൽകുന്നത് ഞാൻ കണ്ടതാണ്. നിങ്ങൾ പറയുമ്പോൾ മാത്രമാണ് അങ്ങേർക്ക് ഇങ്ങനെയുള്ള കാര്യങ്ങളുമായി ബന്ധമുണ്ട് എന്ന് ഞാൻ അറിയുന്നത് തന്നെ – ബാല പ്രതികരിച്ചു.
ഞാൻ അനാവശ്യമായി വേട്ടയാടപ്പെടുകയാണ്. വിവാഹ ശേഷം ധാരാളം ആരോപണങ്ങൾ വന്നു. ധാരാളം ഫോൺകോളുകൾ ലഭിച്ചു. ഞാൻ ഇപ്പോൾ ചെന്നൈയിലാണ്. എൻറെ അമ്മ സന്തോഷവതിയാണ്. കഴിഞ്ഞ മാസം അഞ്ചാം തീയതി ആയിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിനു ശേഷം ആണ് സന്തോഷത്തോടെ ഇരിക്കുന്നത്. ഈ സമയത്ത് ഇങ്ങനെ ഒരു വിവാദം ആവശ്യമില്ല. പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ എന്തെങ്കിലും മോശമായി ഉണ്ടോ? – ബാല ചോദിക്കുന്നു. മോൻസൺ മാവുങ്കലിന് എതിരായ പരാതി പിൻവലിപ്പിക്കാൻ നടൻ ബാല ഇടപെട്ടു എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിൽ ഒന്നും സത്യം ഇല്ല എന്നാണ് താരം ഇപ്പോൾ പറയുന്നത്.