ഗോപി സുന്ദറിന്റെ അമൃത സുരേഷിന്റെ ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി വിമര്‍ശനം ആണ് ഇവര്‍ക്ക് നേരെ വരുന്നത്. ഇപ്പോള്‍ വിമര്‍ശകര്‍ക്ക് മഠുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് അഡ്വക്കറ്റ് ശ്രീജിത് പെരുമാന . ഗോപി സുന്ദറും അമൃതയും പുനര്‍ വിവാഹിതരായി എന്നതിന്റെ പേരില്‍ സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന് ഉദിക്കാതിരിക്കട്ടെ എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ലൈംഗികതയും, സിനിമ ജീവിതവും, വർഗീയതയും, വംശീയതയും, കന്യാചർമ്മവും കുശുമ്പും കുന്നായ്മയും ഉഡായിപ്പും എന്തിനേറെ ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം. അതിന് കേരളീയന്റെ മഹത്തായ സംസ്കാരം എന്ന ഓമനപ്പേരുമിട്ട് കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം. ഗോപി സുന്ദറും അമൃതയും പുനർ വിവാഹിതരായി എന്നതിന്റെ പേരിൽ സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന് ഉദിക്കാതിരിക്കട്ടെ. “സിനിമാ നടിമാരെല്ലാം പോക്കാണ്” എന്ന് നാലാള് കൂടുന്നിടത്തു തലയുയർത്തി നിന്ന് പറയുന്ന മലയാളി അതൊരു അഭിമാനമായാണ് കരുതുന്നത്. എന്നാൽ സിനിമാക്കാരുടെ താലികെട്ട് മുതൽ ഗർഭവും, ജനനവും, ചോറൂണും, മാമോദീസയും ഇരുപത്തിയെട്ടും, അന്ത്യകൂദാശ വരെയും തത്സമയം സംപ്രേക്ഷിപ്പിക്കാൻ ചാനലുകളും, പണിക്കുപോലും പോകാതെ അതൊക്കെ നോക്കി ഇരിക്കാൻ നമുക്കുണ്ടാകുന്ന ആ അന്തർലീനമായ ത്വരയുണ്ടല്ലോ അതാണ് ഇതിലെ ഹൈലൈറ്റ്. ഗോപി സുന്ദറിനും പൊണ്ടാട്ടി അമൃതയ്ക്കും മംഗളങ്ങൾ എന്നുമായിരുന്നു കുറിപ്പ്.