സിനിമാ മേഖലയിൽ നിന്നും ഒരു അപ്രതീക്ഷിത വിയോഗവാർത്ത ആണ് ഇപ്പോൾ പുറത്തുവരുന്നത്. നടൻ പട്ടത്ത് ചന്ദ്രനാണ് വിടപറഞ്ഞത്. 59 വയസ്സായിരുന്നു അദ്ദേഹത്തിന്. തൃശ്ശൂർ ചന്ദ്രൻ എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടത്. വാർധക്യസഹജമായ രോഗങ്ങൾ കാരണം ഇദ്ദേഹം കുറേക്കാലമായി ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. നാടക മേഖലയിലൂടെ ആണ് താരം സിനിമയിലെത്തുന്നത്. നാടക മേഖലയിലൂടെ ആയിരുന്നു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.
കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂർ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശ്ശൂർ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ നാടക ട്രൂപ്പുകൾ സജീവമായി പ്രവർത്തിച്ചിരുന്നു. വെനീസിലെ വ്യാപാരി എന്ന നാടകത്തിൽ അഭിനയിച്ചതിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ഇദ്ദേഹം സ്വന്തമാക്കി. 2002 വർഷത്തിലെ പുരസ്കാരമായിരുന്നു ഇദ്ദേഹം സ്വന്തമാക്കിയത്.
പി എൻ മോഹനൻ, സത്യൻ അന്തിക്കാട്, ഹരിഹരൻ എന്നീ സംവിധായകരുടെ സിനിമയിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കലാനിലയം എന്ന നാടകത്തിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. ഈ നാടകത്തിലെ അഭിനയം കണ്ടശേഷമാണ് സംവിധായകൻ സത്യൻ അന്തിക്കാട് ഇദ്ദേഹത്തെ സിനിമയിലേക്കു ക്ഷണിക്കുന്നത്. അങ്ങനെയാണ് ഇദ്ദേഹം സിനിമയുടെ ലോകത്ത് എത്തിപ്പെടുന്നത്. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിക്കുന്നതു എങ്കിലും പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ സ്വന്തമാക്കി. എങ്കിലും പലർക്കും ഇദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല എന്നതാണ് സത്യം.
അച്ചുവിൻറെ അമ്മ എന്ന ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം രസതന്ത്രം എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം എന്നീ സിനിമകളിലെല്ലാം തന്നെ ഇദ്ദേഹം അഭിനയിച്ചു. ഈ സിനിമകളെല്ലാം സംവിധാനം ചെയ്ത സത്യൻ അന്തിക്കാട് ആണ് എന്ന പ്രത്യേകതയുമുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിരവധി സീരിയലുകളിലും ഇവർ വേഷമിട്ടിട്ടുണ്ട്. ഭാഗ്യ ലക്ഷ്മി എന്നാണ് ഭാര്യയുടെ പേര്. രണ്ടു മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. സൗമ്യ എന്നാണ് മകളുടെ പേര്. വിനീഷ് എന്നാണ് മകൻറെ പേര്.