ബൈക്കുകളിലും സൈക്കിളുകളിലും നടന്നും ലോറിയിൽ കയറിയും ഹിമാലയത്തിലേക്ക് യാത്ര ചെയ്യുന്നത് ഇപ്പോൾ പുതുമയുള്ള കാര്യമൊന്നുമല്ല. ഇത് ഇപ്പോൾ എല്ലാ യുവാക്കളും ഒരു ഹരമായി എടുത്തിരിക്കുന്ന കാര്യമാണ്. ദിവസങ്ങളും ചിലപ്പോൾ മാസങ്ങളും നീണ്ടുനിൽക്കുന്ന യാത്രകൾ ഒരുപാട് ബുദ്ധിമുട്ടുള്ളതാണെങ്കിലും അതൊന്നും വകവെക്കാതെ ആണ് പലരും യാത്ര ചെയ്യാർ.
കൈയിൽ ഒരു രൂപ പോലും ഇല്ലാതെ യാത്ര ചെയ്യുന്നവരുമുണ്ട് വഴികളിൽ സഹായിക്കുന്നവരെ ആശ്രയിച്ചാണ് അവരുടെ യാത്ര. എന്നാൽ അതിൽ നിന്നും എല്ലാം വളരെ വ്യത്യസ്തമായ ഒരു ഹിമാലയൻ യാത്രയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തിരൂർ ഫൈൻ ആർട്സ് കോളേജിലെ സഹപാഠികളായ വൈലത്തൂർ ങാ കടലിൽ മുസ്തഫയും കുറ്റിപ്പുറം തടത്തിൽ ശ്രീരാഗും ആണ് ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു യാത്ര ഹിമാലയത്തിലേക്ക് നടത്തുന്നത്.
വഴിയിൽ കാണുന്ന ചിത്രങ്ങളെല്ലാം വരച് ഉന്തുവണ്ടിയിൽ ആണ് ഹിമാലയത്തിലേക്ക് യാത്ര ചെയ്യുന്നത്. തങ്ങളുടെ വസ്ത്രങ്ങളും ഭക്ഷണത്തിനായുള്ള അരിയും മറ്റും സാധനങ്ങളാണ് അറബാനയിൽ ഉള്ളത്. വഴിയിൽ കാണുന്ന ചിത്രങ്ങൾ വരച്ച യാത്ര ചെയ്യുന്ന ഇവർ വഴിയിൽ ആരെങ്കിലും വന്ന് അവരുടെ ചിത്രം വരച്ചു കൊടുക്കാൻ പറഞ്ഞാൽ അതും വരചു നൽകും.
അതിൽ നിന്നും കിട്ടുന്ന പൈസയാണ് ഏക വരുമാനം അതുതന്നെയാണ് യാത്ര ചെലവിനായി ഉപയോഗിക്കുന്നത്. 30 ദിവസം കൊണ്ട് ഹിമാലയത്തിൻറെ ചുവടെ എത്തും എന്നാണ് ഇരുവരുടെയും പ്രതീക്ഷ. എന്തുതന്നെയായാലും ഇരുവരുടെയും ഈ പുതു പരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലാണ്. ഇവരെ അനുകൂലിച്ചും ഇവരുടെ യാത്ര എതിർത്തും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.