ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രിയത ഉള്ള ദിനപത്രങ്ങളിൽ ഒന്നാണ് ഡെയിലി മെയിൽ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിനപത്രമാണ് ഇത്. കഴിഞ്ഞ ദിവസം ഇവർ ഒരു ആർട്ടിക്കിൾ പബ്ലിഷ് ചെയ്തിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയെ ശക്തമായ വിമർശിക്കുന്ന ഒരു ലേഖനം ആയിരുന്നു ഇത്. ഇതിൽ ഇവർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂചിപ്പിക്കുന്നത് വേണ്ടി ഉപയോഗിച്ച ഒരു വാക്ക് ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. നാർസിസിസ്റ്റ് എന്ന വാക്ക് ആണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ ഈ വാക്കിൻറെ അർത്ഥം എന്താണെന്ന് തിരയുകയാണ് ഇന്ത്യക്കാർ.
ഇന്ത്യ ഇപ്പോൾ കടുത്ത ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് ആളുകൾക്കാണ് മതിയായ ചികിത്സ ലഭിക്കാത്ത മൂലം ജീവൻ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഹോസ്പിറ്റൽ കിടക്കകൾ എല്ലാം അതിവേഗം ആണ് നിറഞ്ഞു കൊണ്ടിരിക്കുന്നത്. പല ആശുപത്രികളും ഓക്സിജൻ ക്ഷാമം നേരിടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആണ് കേന്ദ്ര സർക്കാർ. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇപ്പോൾ നിൽക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഇന്ത്യ സഹായത്തിനു വേണ്ടി മറ്റുള്ള രാജ്യങ്ങൾക്ക് മുൻപിൽ യാചിക്കുന്ന കാഴ്ചയും നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്.
എന്നാൽ ഈ അവസരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തമായി ഒരു കൊട്ടാരം പണിയുന്ന തിരക്കിലാണ്. സെൻട്രൽ വിസ്ത പ്രോജക്ട് എന്ന പേരിൽ നടക്കുന്ന ഈ പദ്ധതിക്ക് 13,000 കോടിക്ക് മുകളിലാണ് ബഡ്ജറ്റ്. നൂറുകണക്കിന് മരങ്ങൾ മുറിച്ചു കൊണ്ടാണ് പാർലമെൻറ് പരിസരപ്രദേശങ്ങളിൽ ഇപ്പോൾ മോടി പിടിപ്പിക്കുന്നത്. നൂറുകണക്കിന് ആളുകൾക്ക് ദിവസവും ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അവസരത്തിലാണ് മോഡി ഇത്തരത്തിൽ സ്വന്തമായി കൊട്ടാരം പണിയുന്നത്. ഇപ്പോൾ ഇതിനു പറ്റിയ സമയമല്ല എന്ന് പലരും നിർദേശിച്ചെങ്കിലും മോദി അതൊന്നും കേൾക്കുന്ന ലക്ഷണം കാണുന്നില്ല. ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം വിമർശിക്കുകയാണ് മോദിയെ.
മോദി ഒരു നാർസിസിസ്റ്റ് ആണ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിമർശിക്കുന്നത്. എന്നാൽ എന്താണ് നാർസിസിസം? ഒരു വ്യക്തിക്ക് തന്നോട് തന്നെ തോന്നുന്ന അമിതമായ ആത്മാരാധന ആണ് ഇത്. ആത്മരതി എന്നും മലയാളത്തിൽ ഇതിനെ പറയും. ആത്മരതി ആണ് മോദിക്ക് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നത്. സ്വന്തം രാജ്യം എരിഞ്ഞ് ഇല്ലാതായി കൊണ്ടിരിക്കുമ്പോഴും മോദി സ്വന്തമായി കൊട്ടാരം പണിയുന്ന തിരക്കിലാണ്. ഒരു യഥാർത്ഥ ഭരണാധികാരിക്ക് വേണ്ട ലക്ഷണമല്ല ഇത് എന്നാണ് മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നത്.