മലയാളികളുടെ ഇഷ്ട താരമാണ് സ്വാസിക.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഭർത്താവിനെ അനുസരിച്ച് കഴിയുന്ന ഭാര്യയാകാനാണ് തനിക്കിഷ്ടമെന്ന് സ്വാസിക അന്ന് പറഞ്ഞു. എന്നാൽ തന്റെ ഭർത്താവ് പ്രേം ജേക്കബ് അങ്ങനെയൊരാളേ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാസികയിപ്പോൾ. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.ടെൻഷനില്ലാത്ത ആളാണ് പ്രേമെന്ന് സ്വാസിക പറയുന്നു. ഇത്രയും ശാന്തത എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല. ഞാൻ എല്ലാ കാര്യങ്ങളും ഓവറായി എക്സ്പ്രസ് ചെയ്യുന്ന ആളാണ്. എന്നാൽ പ്രേം ജേക്കബ് അല്ലെന്നും സ്വാസിക വ്യക്തമാക്കി. താൻ പെെങ്കിളി റൊമാന്റിക് ആളാണെങ്കിലും പ്രേം അങ്ങനെയല്ലെന്ന് സ്വാസിക പറയുന്നു. ഫോണിൽ തന്റെ പേര് സ്വാസിക എന്ന് തന്നെയാണ് സേവ് ചെയ്തിരിക്കുന്നത്. വൈഫ് എന്ന് മാറ്റിക്കൂടെ എന്ന് ചോദിച്ചിരുന്നു. തന്നെ സ്വാസൂ എന്നൊന്നും വിളിക്കാറില്ല. സ്വാസിക എന്ന് തന്നെയാണ് വിളിക്കാറെന്നും നടി വ്യക്തമാക്കി.
അതേ സമയം എന്നെ ഡൊമിനേറ്റ് ചെയ്യുന്ന ഭർത്താവിനെ എനിക്കിഷ്ടമാണ്. എവിടെ പോയി, എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നതും അതിനുത്തരം പറയുന്നതിനും എനിക്ക് പ്രശ്നമില്ല. പക്ഷെ കിട്ടിയ ആൾ അങ്ങനെയൊന്നും ചോദിക്കില്ല. സമാധാനപരമായി നമ്മളെ കൊണ്ട് നടക്കാൻ പറ്റുന്നതാണ് യഥാർത്ഥ സ്നേഹമെന്ന് താൻ പിന്നീട് മനസിലാക്കിയെന്നും സ്വാസിക പറഞ്ഞു.ഇപ്പോഴത്തെ ജനറേഷനിലെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത് പ്രേമിനെ പോലെയൊരു ഭർത്താവിനെയാണ്. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്ന ആളാണ് പ്രേം. എന്നാൽ ഭർത്താവിന്റെ പ്ലേറ്റ് കഴുകാനൊക്കെ എനിക്ക് ഇഷ്ടമാണ്. ചെറിയ പ്രായത്തിൽ തന്നെ എനിക്കതിന് ആഗ്രഹം ഉണ്ടായിരുന്നു. പൂമുഖ വാതിൽക്കൽ സ്നേഹം തുളുമ്പുന്ന ഭാര്യയാകാൻ. കഴിക്കുന്ന സമയത്ത് ഞാൻ നോക്കിയിരിക്കും. നീ കഴിച്ച് കഴിഞ്ഞില്ലേ, പോയി കൈ കഴുകിക്കൂടെ എന്ന് പ്രേം ചോദിക്കും.
പങ്കാളിയെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന ചിന്താഗതിക്കാരനാണ് പ്രേമെന്നും സ്വാസിക പറയുന്നു. പ്രേമിന്റെ അച്ഛന് അമ്മ തന്നെ ഭക്ഷണം ഉണ്ടാക്കണം. എല്ലാവർക്കും അമ്മയുണ്ടാക്കും. അച്ഛന്റെ ഭക്ഷണക്കാര്യത്തിൽ അമ്മയ്ക്ക് നിർബന്ധമുണ്ട്.
എന്നെ കൈ കടത്താൻ സമ്മതിക്കില്ല. എനിക്ക് പ്രേമിന് എന്തെങ്കിലുമൊന്ന് വെച്ച് കൊടുക്കണം. ഞാൻ രാവിലെ തന്നെ വന്ന് നിൽക്കും. അമ്മ അടുക്കളയിൽ നിന്നും പോയ ശേഷം താൻ ചില വിഭവങ്ങൾ പാചകം ചെയ്തിട്ടുണ്ടെന്നും സ്വാസിക പറഞ്ഞു. പ്രേമിന്റെ അമ്മയ്ക്ക് അടുക്കളയിൽ നമ്മൾ ഒന്നും ചെയ്ത് കൊടുക്കേണ്ട