മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഒരു ഹിന്ദി സിനിമയെ കുറിച്ചാണ്. കേരള സ്റ്റോറി എന്ന ഹിന്ദി സിനിമയെ കുറിച്ചാണ് മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം ചിത്രത്തിനെതിരെ വലിയൊരു വിഭാഗം മലയാളികൾ ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു.
സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ സിപിഎം നേതാവ് എ എ റഹീം. സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണ് ഇത് എന്നാണ് അദ്ദേഹം പറയുന്നത്. ഇത് കേരളത്തെ അപമാനിക്കുകയാണ് എന്നാണ് ഇദ്ദേഹം ഫേസ്ബുക്കിൽ പറയുന്നത്. കേരളത്തെ സമുദായികമായി ഭിന്നിപ്പിച്ചുകൊണ്ട് രാഷ്ട്രീയമായ മുതലെടുപ്പ് നടത്തുവാൻ വേണ്ടിയാണ് ആർഎസ്എസിന്റെ പദ്ധതി എന്നാണ് ഇദ്ദേഹം പറയുന്നത്. വിവിധ മതവിഭാഗങ്ങളിൽ ഇടയിൽ വെറുപ്പ് സൃഷ്ടിച്ചു കൊണ്ട് വോട്ട് നേടാൻ സാധിക്കുമോ എന്നാണ് ബിജെപി ഇപ്പോൾ പരീക്ഷിക്കുന്നത് എന്നാണ് റഹീം പറയുന്നത്.
ഇതിലും വലിയ തിരക്കഥകളുമായി ഇനിയും സംഘപരിവാർ എത്തും എന്നാണ് ഇദ്ദേഹം പറയുന്നത്. സാമൂഹിക മുന്നേറ്റത്തിൽ ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതിനു കാരണമായത് നവോത്ഥാന നായകരും ഇടത് രാഷ്ട്രീയവും ആണ് എന്നാണ് ഇദ്ദേഹം പറയുന്നത്.
അതേ സമയം ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ജോസഫ് എന്നു പറയുന്ന വ്യക്തി നടത്തിയ കമൻറ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇത്ര വലിയ മതേതരത്വം പറയുന്ന സംസ്ഥാനമാണ് കേരളം എങ്കിൽ പിന്നെ എന്തിനാണ് തുർക്കിയിലേക്ക് സംഭാവന നൽകിയത് എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. എന്ന് മാത്രമല്ല മറ്റു ഇടതുപക്ഷ പ്രൊഫൈലുകൾക്ക് ഒന്നും തന്നെ ഇതിനു മറുപടി പറയുവാൻ ഇല്ല എന്നാണ് ഇപ്പോൾ സംഘപരിവാർ പ്രൊഫൈലുകൾ പറയുന്നത്.