മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. അടുത്തിടെ ആയിരുന്നു നയൻതാര അമ്മയായ വിശേഷം താരം തന്നെ അറിയിച്ചത്. വിഗ്നേഷ് ശിവൻ ആയിരുന്നു ഇതു സംബന്ധിച്ച ഔദ്യോഗിക പോസ്റ്റ് ഇൻസ്റ്റാഗ്രാം വഴി നടത്തിയത്. എന്നാൽ കേവലം നാലു മാസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു ഇവരുടെ വിവാഹം നടന്നത്. നാലുമാസം കൊണ്ട് എങ്ങനെ നയൻതാര കുട്ടികളെ പ്രസവിച്ചു എന്നായിരുന്നു കേരളത്തിലെ വസന്തങ്ങളുടെ സംശയം. വാടക ഗർഭപാത്രത്തിലൂടെ ആണ് താരം കുട്ടികളെ സ്വീകരിച്ചത് എന്ന് മനസ്സിലാക്കുവാൻ പോലുമുള്ള പക്വത കേരളത്തിലെ വസന്തങ്ങൾ കാണിച്ചില്ല. ഇരട്ടക്കുട്ടികളായ ആൺകുട്ടികൾക്ക് ആയിരുന്നു ഇരുവരും ജന്മം നൽകിയത്.
അതേസമയം ഒരു വിഭാഗം ആളുകൾ താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. പ്രസവിച്ചാൽ മാത്രമേ അമ്മയാവുകയുള്ളൂ എന്നും അല്ലാതെ ഉള്ളത് ഒന്നും ഞങ്ങൾ അനുവദിക്കുകയില്ല എന്നുമായിരുന്നു കേരളത്തിലെ വസന്തങ്ങൾ കൂട്ടായി എടുത്ത തീരുമാനം. അതേസമയം ഇവർക്കെതിരെ അന്വേഷണവുമായി തമിഴ്നാട് ആരോഗ്യവകുപ്പും രംഗത്തെത്തി. വിവാഹം കഴിഞ്ഞു ആറു വർഷങ്ങൾക്ക് ശേഷവും കുട്ടികൾ ഉണ്ടായിട്ടില്ലെങ്കിൽ മാത്രമേ വാടക ഗർഭപാത്രത്തിലൂടെ കുട്ടികളെ സ്വീകരിക്കാൻ പറ്റുകയുള്ളൂ എന്ന നിയമം ഇന്ത്യയിൽ ഉണ്ട്. ഇത് കാറ്റിൽ പറത്തിയാണോ നയൻതാര വാടക ഗർഭപാത്രത്തിലൂടെ കുട്ടികളെ സ്വീകരിച്ചത് എന്നായിരുന്നു പിന്നീട് ഉള്ള ചർച്ചകൾ മുഴുവൻ.
എന്നാൽ തങ്ങളുടെ വിവാഹം കഴിഞ്ഞത് നാലു മാസങ്ങൾക്കു മുൻപ് മാത്രമാണ് എങ്കിലും ആറു വർഷങ്ങൾക്ക് മുൻപ് തങ്ങൾ വിവാഹമംഗായിരുന്നു നയൻതാര രേഖാമൂലം ഗവൺമെന്റിനെ അറിയിച്ചത്. ഇതു മാത്രവുമല്ല ഈ പ്രോസസ് നടന്നത് മുഴുവൻ ഇന്ത്യയ്ക്ക് പുറത്താണ് എന്നും അതുകൊണ്ടുതന്നെ ആ രാജ്യത്തെ നിയമം ആയിരിക്കും ഈ വിഷയത്തിൽ അപ്ലിക്കബിൾ എന്നും ഇന്ത്യയിലെ വാടക ഗർഭപാത്ര നിയമങ്ങൾ ഇവർക്ക് ബാധകമാകില്ല എന്നും മറ്റൊരു റിപ്പോർട്ട് ഉണ്ടായിരുന്നു.
ഇപ്പോൾ ആരാണ് ഇവർക്ക് വേണ്ടി വാടക ഗർഭപാത്രം നൽകിയത് എന്ന കാര്യത്തിൽ ഒരു സൂചന ലഭിച്ചിരിക്കുകയാണ്. നയൻതാരയുടെ ബന്ധു ആയിട്ടുള്ള മലയാളി യുവതി ആണ് വാടക ഗർഭപാത്രം നൽകിയിരിക്കുന്നത് എന്നാണ്. ദുബായിൽ ബിസിനസ് ഉണ്ട് നയൻതാരയ്ക്ക്. ഇവരുടെ ബിസിനസ് കൺട്രോൾ ചെയ്യുന്ന ഇതേ യുവതി തന്നെയാണ് വാടക ഗർഭപാത്രവും നൽകിയത് എന്നാണ് അറിയാൻ സാധിക്കുന്നത്.