മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ദ്രൻസ്. കോമഡി വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. ധാരാളം സ്വഭാവ കഥാപാത്രങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടൻമാരിൽ ഒരാളാണ് ഇന്ദ്രൻസ്. തയ്യൽക്കാരൻ ആയിട്ട് ആയിരുന്നു ആദ്യം ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അതിനിടയിലൂടെ ആണ് നാടകവേദികളിൽ ഇദ്ദേഹം അഭിനയിച്ചത്. പിന്നീട് ദൂരദർശനിലെ ചില പരമ്പരകളിൽ ഇദ്ദേഹം അഭിനയിച്ചു. അങ്ങനെയാണ് ഇദ്ദേഹം ബിഗ് സ്ക്രീൻ മേഖലയിലേക്ക് എത്തുന്നത്.
നിരവധി സിനിമകളിൽ വസ്ത്രാലങ്കാര സഹായി ആയിട്ട് ഇന്ദ്രൻസ് പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു സിനിമയിലും താരം വസ്രാലങ്കാര സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടയിൽ മമ്മൂട്ടിയെ പറ്റിച്ച കഥയാണ് ഇന്ദ്രൻസ് പറയുന്നത്. ഒരു അഭിമുഖത്തിൽ ആയിരുന്നു താരം ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത്.
“മമ്മൂട്ടിയെ പറ്റിച്ചതല്ല. അന്നത്തെ സാഹചര്യം കാരണം അങ്ങനെ ചെയ്യേണ്ടി വന്നതാണ്. വസ്ത്രധാരണ കാര്യത്തിൽ ഒക്കെ നിർബന്ധമുള്ള വ്യക്തിയാണ് മമ്മൂട്ടി. ഇങ്ങനത്തെ കാര്യങ്ങൾ എല്ലാം നന്നായി ശ്രദ്ധിക്കും. ഒരിക്കൽ ഒരു സിനിമ ചെയ്യുന്നതിനിടെ അദ്ദേഹത്തിൻറെ കോസ്റ്റ്യൂം ഏൽപ്പിച്ചിരുന്നത് വേലായുധൻ എന്ന വ്യക്തിയെ ആയിരുന്നു. അദ്ദേഹത്തിന് മറ്റൊരു സിനിമയുടെ വർക്കിന് വേണ്ടി രണ്ടുദിവസം വിട്ടുനിൽക്കേണ്ടി വന്നു. എല്ലാ കാര്യങ്ങളും എന്നെ ഏൽപ്പിച്ചിട്ട് ആയിരുന്നു പോയത്. റെഡിമെയ്ഡ് ഷർട്ടുകൾ ആണ് മമ്മൂട്ടി കൂടുതൽ ഉപയോഗിക്കുന്നത്. ഡബിൾ ബുൾ ബ്രാഡ്” – ഇന്ദ്രൻസ് പറയുന്നു.
ഈ ഷർട്ട് അങ്ങനെ പെട്ടെന്നൊന്നും കിട്ടാത്തത് ആയിരുന്നു. അങ്ങനെ ഇന്ദ്രൻസ് ചെയ്തത് എന്താണ് എന്നറിയുമോ? അവിടെ കണ്ട ഒരു ഷർട്ട് തൈച്ചിട്ട് അതിൽ ഡി ബി എന്ന് തുന്നി ചേർത്തു. എന്നിട്ട് ആ ഷർട്ട് ആയിരുന്നു മമ്മൂട്ടിക്ക് കൊണ്ടു കൊടുത്തത്. മമ്മൂട്ടിയുടെ മുന്നിൽ വച്ചുതന്നെ ഷർട്ട് അദ്ദേഹത്തെ കാണിച്ചു. വളരെ പേടിയോടെയാണ് ഇന്ദ്രൻസ് ഇത് ചെയ്തത് എങ്കിലും മമ്മൂട്ടിക്ക് സംശയം ഒന്നും തോന്നിയില്ല. അളവ് എല്ലാം കൃത്യമായി. മമ്മൂട്ടിക്ക് അന്നൊന്നും മനസ്സിലായില്ല എന്നാണ് ഇന്ദ്രൻസ് പറയുന്നത്.