തനിക്ക് വന്നിട്ടുള്ള അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നിട്ടുള്ളത് എന്ന് പറയുകയാണ് ഇപ്പോൾ സലിംകുമാർ. വളരെ എളുപ്പം മാറ്റിയെടുക്കാൻ സാധിക്കുന്നതായിരുന്നു എന്നും എന്നാൽ ഡോക്ടറെ കണ്ട് ചികിത്സിക്കാൻ കലാഭവൻ മണി തയ്യാറായിരുന്നില്ല എന്നുമാണ് ഇപ്പോൾ ഇദ്ദേഹം പറയുന്നത്. അസുഖം ഉണ്ടെന്ന് അംഗീകരിക്കുവാൻ മണി ഒരിക്കലും തയ്യാറായിരുന്നില്ല. ഇതിൻറെ പേരിൽ സിനിമയിൽ ഒന്നും പുറത്താകുമോ എന്ന് പേടിച്ചുകൊണ്ട് ആയിരുന്നു താരം അങ്ങനെ ചെയ്തത്.
“മണിയുടെ മരണം പൊട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതായിരുന്നു. ഇത്ര പെട്ടെന്ന് പോകും എന്ന് ഞാൻ കരുതിയിരുന്നില്ല. അവന്റെ കയ്യിലിരിപ്പ് കൂടിയുണ്ട് കുറച്ച്. അവൻ ഡോക്ടറെ കണ്ട് ചികിത്സ നേടിയിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചിട്ട് മണിയോട് വന്ന ട്രീറ്റ്മെൻറ് എടുക്കാൻ പറയണം എന്ന് പറഞ്ഞിരുന്നു. എനിക്ക് വന്നിട്ടുള്ള അതേ അസുഖം തന്നെയാണ് അവനും വന്നിട്ടുള്ളത്. വളരെ എളുപ്പം മാറ്റാമായിരുന്നു അത്. പക്ഷേ പേടിച്ചിട്ട് പുള്ളി അതുകൊണ്ട് നടക്കുകയാണ് ചെയ്തത്” – സലിംകുമാർ പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞത്. അസുഖം വന്ന സമയത്ത് പോലും അദ്ദേഹം ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്തിരുന്നു എന്നും സലിംകുമാർ കൂട്ടിച്ചേർത്തു. ജനങ്ങൾ എന്തു വിചാരിക്കും, സിനിമക്കാർ എന്നു കരുതുന്നു എന്നൊക്കെയായിരുന്നു മണി വിചാരിച്ചിരുന്നത് എന്നും സലിംകുമാർ കൂട്ടിച്ചേർക്കുന്നു. സിനിമയിൽ ഒന്നും പുറത്താകുമോ എന്ന ഒരു ധാരണ ആയിരുന്നു മണിയെ ഇവിടെ എത്തിച്ചത് എന്നും യാഥാർത്ഥ്യത്തിന്റെ പാതയിലൂടെ പോയിരുന്നു എങ്കിൽ കലാഭവൻ മണി ഇന്നും നമ്മുടെ ഒപ്പം ഉണ്ടാകുമായിരുന്നു എന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
കരൾ രോഗബാധിതനായിരുന്നു കലാഭവൻ മണി. 2016 മാർച്ച് മാസത്തിലാണ് അദ്ദേഹം അന്തരിക്കുന്നത്. രക്തം ഛർദിച്ച് അവശനിലയിൽ ആയിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. എന്നാൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ലിവർ സിറോസിസ് എന്ന അസുഖമായിരുന്നു വന്നത്.