മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാന്ദ്ര തോമസ്. നിലവിൽ മലയാളത്തിലെ ഏറ്റവും മികച്ച നിർമ്മാണ കമ്പനികളിൽ ഒന്നാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഇതിൻറെ സ്ഥാപകരിൽ ഒരാളായിരുന്നു സാന്ദ്ര. മറ്റൊരു വ്യക്തിയായിരുന്നു വിജയ് ബാബു. ഇവർ രണ്ടുപേരും ചേർന്നായിരുന്നു ഈ പ്രൊഡക്ഷൻ കമ്പനി മുന്നോട്ടു കൊണ്ടുപോയിരുന്നത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോൾ വിജയ് ബാബു ആണ് ഈ പ്രൊഡക്ഷൻ കമ്പനി നോക്കി നടത്തുന്നത്.
അതേസമയം ഇപ്പോൾ സാന്ദ്ര ബാബു നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം പുറത്ത് വരാനിരിക്കുകയാണ്. നല്ല നിലാവുള്ള രാത്രി എന്നാണ് സിനിമയുടെ പേര്. സ്ത്രീ കഥാപാത്രങ്ങൾ ഒന്നും തന്നെ ഈ സിനിമയിൽ ഇല്ല എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ഒരു സ്ത്രീ നിർമ്മിക്കുന്ന സിനിമയിൽ ഇതുപോലെ ഒരു കാസ്റ്റിംഗ് വരുന്നത് എന്തു തരത്തിലുള്ള സന്ദേശമാണ് പ്രേക്ഷകർക്ക് നൽകുക എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും ഇപ്പോൾ ഒരു അഭിമുഖത്തിൽ വിജയി ബാബുവുമായി പിരിയാൻ ഉണ്ടായ കാരണത്തെക്കുറിച്ച് പറയുകയാണോ സാന്ദ്ര തോമസ്.
“എൻറെ ജീവിതത്തിൽ ഒരു ദിവസം മാത്രമാണ് ഞാൻ ഉറങ്ങാതിരുന്നിട്ടുള്ളത്. അത് വിജയ് ബാബുവുമായി അടിയുണ്ടാക്കിയ ദിവസമാണ്. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ആയിരുന്നു അടി. ചില സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഒപ്പം ഉണ്ടായിരുന്ന ചിലർ ആയിരുന്നു കുത്തിതിരിപ്പ് ഉണ്ടാക്കിയത്. രണ്ടു ദിവസങ്ങൾക്ക് ശേഷം തന്നെ ഞങ്ങൾക്ക് സംഭവം മനസ്സിലായി. പക്ഷേ ആ ദിവസങ്ങളിൽ ഞാൻ എന്റെ ജീവിതത്തിലെ വഴിത്തിരിവ് ആയിട്ടാണ് കാണുന്നത്” – സാന്ദ്ര തോമസ് പറയുന്നു.
“ഒന്നുമില്ലാതെയാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്. ഇനി സിനിമകൾ ഒന്നും ചെയ്യേണ്ട എന്നായിരുന്നു തീരുമാനം. പോത്ത് കൃഷി ചെയ്യുവാൻ ആയിരുന്നു പദ്ധതി. ഫ്രൈഡേ ഫിലിം ഹൗസ് ഇനി വേണ്ട എന്ന് തീരുമാനിച്ചു. കാരണം അതിൻറെ പേരിൽ ആണ് പ്രശ്നങ്ങൾ എല്ലാം ഉണ്ടായത്. വളരെ നിസ്സാരമായി കാര്യത്തിന് ആണോ എന്നോട് വഴക്കിട്ടത് എന്ന ചിന്ത ഉണ്ടായിരുന്നു മനസ്സിൽ. ആറു വർഷങ്ങൾ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പൊതുവേ പണത്തിനു വേണ്ടിയാണ് എല്ലാവരും വഴക്കിടുക. പക്ഷേ ഞങ്ങൾ തമ്മിലുള്ള പ്രശ്നം പേഴ്സണൽ ആയ ഒരു തെറ്റിദ്ധാരണയുടെ പുറത്തു മാത്രമായിരുന്നു. രണ്ടുദിവസം കൊണ്ട് തെറ്റിദ്ധാരണകൾ എല്ലാം മാറിയെങ്കിലും ആ ദിവസങ്ങൾ കൊണ്ടുതന്നെ ഒരിക്കലും മറക്കാൻ പറ്റാത്ത തരത്തിലുള്ള പെരുമാറ്റം വിജയിയുടെ ഭാഗത്തുനിന്നും ഉണ്ടായി. അങ്ങനെ ഒരാളെ എനിക്ക് ഇനി ഉൾക്കൊള്ളാൻ സാധിക്കില്ല” – സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.