കേരളത്തിൽ ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്നത് ഒരു ഹിന്ദി സിനിമയാണ്. കേരള സ്റ്റോറി എന്നാണ് ഈ സിനിമയുടെ പേര്. അതേസമയം ഈ സിനിമയുടെ തിരക്കഥ തന്റേതാണ് എന്നും എന്നാൽ ഈ സിനിമയുടെ അണിയറക്കാർ ഒരു നന്ദി പോലും നൽകിയിട്ടില്ല എന്നുമാണ് മലയാളത്തിലെ ചലച്ചിത്ര പ്രവർത്തകൻ യദു വിജയകൃഷ്ണൻ പറയുന്നത്. ഫേസ്ബുക്കിൽ ആണ് ഇദ്ദേഹം ഈ ആരോപണങ്ങൾ എല്ലാം തന്നെ ഉന്നയിക്കുന്നത്.
സിനിമയ്ക്കെതിരെ പറയുകയല്ല എന്നും സിനിമയിൽ താൻ പ്രവർത്തിച്ചിട്ടുണ്ട് എന്നും എന്നാൽ ചിത്രത്തിൽ ഒരു നന്ദി പോലും വെച്ചിട്ടില്ലാത്തതിന്റെ വിഷമത്തിലാണ് താൻ ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തുന്നത് എന്നുമാണ് ഇദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 2017 വർഷത്തിൽ ആയിരുന്നു ലവ് ജിഹാദുമായി ബന്ധപ്പെട്ടുകൊണ്ട് ഈ സിനിമയുടെ സംവിധായകൻ ഒരു ഡോക്യുമെൻററി ചെയ്യുന്നത്. അതിൽ യദുവും പ്രവർത്തിച്ചിരുന്നു. ഇങ്ങനെയാണ് ഇരുവരും തമ്മിൽ അടുപ്പം ഉണ്ടാവുന്നത്. പിന്നീട് 2021 വർഷത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഹിന്ദി കോമേഷ്യൽ സിനിമ ചെയ്യുവാൻ തിരക്കഥ ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ ആയിരുന്നു തിരക്കഥയുടെ വൺ ലൈൻ എഴുതി നൽകുന്നത്. ഉടൻതന്നെ അതിന് അംഗീകാരവും ലഭിച്ചു.
ഇതിനുശേഷമായിരുന്നു തിരക്കഥയുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയത്. ഏകദേശം ഒരു വർഷം ചർച്ചകൾ നടത്തിയതിനുശേഷം ആണ് തിരക്കഥയുടെ പൂർണ്ണരൂപം ചിട്ടപ്പെടുത്തിയത്. എന്നാൽ തിരക്കഥ കൈമാറിയതിനുശേഷം ആയിരുന്നു സിനിമയുടെ പ്രൊഡക്ഷൻ കമ്പനി ഇദ്ദേഹവുമായിയുള്ള തിരക്കഥാകൃത്ത് എന്ന കരാർ റദ്ദാക്കിയത്. പറഞ്ഞ പ്രതിഫലത്തിന്റെ 10% നൽകിയിട്ടുണ്ടായിരുന്നു. പുതിയ കരാർ വരും എന്നായിരുന്നു ആദ്യം അറിയിച്ചത്. സിനിമയ്ക്ക് വേണ്ടി ലൊക്കേഷൻ കണ്ടുപിടിക്കാനും പ്രൊഡക്ഷൻ സൈഡിലും എല്ലാം പ്രവർത്തിച്ചിരുന്നു. എന്നാൽ പുതിയ കരാറിൽ കൺസൾട്ടന്റ് എന്ന സ്ഥാനം മാത്രമാണ് ഇദ്ദേഹം നൽകിയത്.
ഇതുകൂടാതെ നേരത്തെ നൽകിയ 10% തുക മാത്രമായിരിക്കും ഈ സിനിമയുടെ പ്രതിഫലം എന്നും പറഞ്ഞു. ഇത് കൂടാതെ ഷൂട്ടിംഗ് അടക്കം എല്ലാ കാര്യങ്ങളിലും സഹകരിക്കണം എന്നും കരാറിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ഇദ്ദേഹം സിനിമയിൽ നിന്നും പിന്മാറുന്നത്. അതേ സമയം വലിയ ഉദ്ദേശമുള്ള സിനിമയാണ് ഇത് എന്നതുകൊണ്ട് തന്നെ നിയമനടപടികൾ ഒന്നും സ്വീകരിക്കുന്നില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. സിനിമയുടെ അണിയറക്കാർ തന്നെ എന്തെങ്കിലും ചെയ്യും എന്നാണ് ഇദ്ദേഹം ഇപ്പോൾ കരുതുന്നത്.