തിരുപ്പതിയിൽ നിന്നും തിരുവനന്തപുരത്തെ മൃഗശാലയിൽ എത്തിച്ച ഒരു പെൺ ഹനുമാൻ കുരങ്ങ് ചാടിപ്പോയി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ ആണ് സംഭവം നടക്കുന്നത്. പരീക്ഷണാർത്ഥം കൂടുതുറന്നത് ആയിരുന്നു. അതിനിടയിൽ ആയിരുന്നു കുരങ്ങ് ചാടിപ്പോയത്. സന്ദർശകർക്ക് കാണുന്നതിനുവേണ്ടി കൂട്ടിലേക്ക് വ്യാഴാഴ്ച മാറ്റാൻ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് മൂന്നുവയസ്സുള്ള കുരങ്ങ് ജീവനക്കാരുടെ എല്ലാം കണ്ണുവെട്ടിച്ച് അവിടെ നിന്നും ഓടിപ്പോയത്.
രാത്രിയോടെ മ്യൂസിയത്തിന് സമീപം ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിൻറെ മുകളിൽ ഇരിക്കുന്ന കുരങ്ങനെ കൂട്ടിലാക്കാൻ സാധിക്കും എന്നാണ് അധികൃതരുടെ വിശ്വാസം. കുരങ്ങുകൾക്ക് രാത്രി സഞ്ചരിക്കുന്ന സ്വഭാവം ഇല്ല. ഇതുകൊണ്ടുതന്നെ പുലർച്ചയോടെ കുരങ്ങനെ പിടിക്കാൻ സാധിക്കും എന്നാണ് അധികൃതർ വിശ്വസിക്കുന്നത്. അതേസമയം കുരങ്ങ് ചാടിപ്പോയ വാർത്ത അറിഞ്ഞ വലിയ ആൾക്കൂട്ടം ആണ് മ്യൂസിയം വളപ്പിൽ ഇപ്പോൾ തടിച്ചുകൂടിയിരിക്കുന്നത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും ആയിരുന്നു കുരങ്ങിനെ തലസ്ഥാനത്ത് എത്തിച്ചത്. മന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു തുറന്ന കൂട്ടിലേക്ക് മാറ്റാൻ ഉദ്ദേശിച്ചിരുന്നത്. അതിനിടയിലാണ് പെൺകുരങ്ങ് ചാടിപ്പോയത്. പെൺ കുരങ്ങുകൾക്ക് ആൺകുരങ്ങുകളെ വിട്ടുപോകാൻ സാധിക്കില്ല എന്നാണ് പറയപ്പെടാറ്. അതുകൊണ്ടുതന്നെ മറ്റു കുരങ്ങുകളുടെ ഇടയിൽ നിന്നും ഈ കുരങ്ങ് ദൂരേക്ക് സഞ്ചരിക്കാൻ സാധ്യതയില്ല എന്നാണ് നിഗമനം.
അതേ സമയം സിനിമ പ്രേമികൾ എല്ലാവരും കാത്തിരിക്കുന്ന സിനിമയാണ് ആദിപുരുഷ്. ഈ സിനിമ കളിക്കുന്ന എല്ലാ തീയേറ്ററിലും ഒരു ടിക്കറ്റ് ഹനുമാൻ സ്വാമിക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. ഒരുപക്ഷേ ഈ സിനിമ കാണുവാൻ വേണ്ടി ആയിരിക്കും കുരങ്ങ് ചാടിപ്പോയത് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ തമാശ രൂപത്തിൽ പറയുന്നത്. അടുത്ത ആഴ്ച ആണ് സിനിമ റിലീസ് ആവുന്നത്.