വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാളസിനിമയിലെ രാജാവായ മോഹൻലാലിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്തിനാണ് ഇദ്ദേഹത്തിനെതിരെ ഈഡി നോട്ടീസ് അയച്ചത് എന്നറിയുമോ? വളരെ ഗുരുതരമായ ഒരു കേസിലാണ് മോഹൻലാൽ ഇപ്പോൾ അകപ്പെട്ടിരിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതോടെ അമ്പരപ്പിലാണ് മലയാളികളെല്ലാം തന്നെ.
കുറച്ചു മാസങ്ങൾക്ക് മുൻപ് കേരളക്കര മുഴുവൻ ചർച്ച ചെയ്ത വിഷയങ്ങളിൽ ഒന്നായിരുന്നു മോൻറെ മാവുങ്കൽ തട്ടിപ്പുകേസ്. ഈ കേസിലാണ് നടൻ മോഹൻലാലിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരിക്കുന്നത്. വലിയ ഒരു മ്യൂസിയം തന്നെ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. മോഹൻലാൽ അടക്കമുള്ള താരങ്ങൾ ഇവിടെ സന്ദർശനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് മോഹൻലാലിനെതിരെ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇപ്പോൾ നോട്ടീസ് വന്നിരിക്കുന്നത്.
മോൻസൻ മാവുങ്കലിൻ്റെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നു എന്നും മൊഴി ലഭിച്ചിരുന്നു. ഇയാളുമായി അടുത്തബന്ധം മോഹൻലാലിന് ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ വാർത്ത സത്യമാണ് എന്നാണ് പറയപ്പെടുന്നത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കൂടി മോഹൻലാലിനെതിരെ മൊഴി രേഖപ്പെടുത്തും എന്നാണ് സൂചന.
എന്തായാലും ഈ വാർത്ത പുറത്തുവന്നതോടെ ഞെട്ടലിലാണ് മലയാളികളെല്ലാം തന്നെ. എങ്ങനെയാണ് മലയാള സിനിമയിലെ താര രാജാവായ ഒരാൾക്കെതിരെ കേസ് എടുക്കാൻ ചിലർക്ക് ധൈര്യം വന്നത് എന്നാണ് മോഹൻലാൽ ആരാധകർ ചോദിക്കുന്നത്. അതേസമയം വലിയ രീതിയിലുള്ള പിടിപാടുകളുള്ള നടനാണ് മോഹൻലാൽ എന്നതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻറെ രോമത്തിൽ പോലും തൊടാൻ സാധിക്കില്ല എന്നതാണ് വസ്തുത. അഥവാ മോഹൻലാലിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേരളക്കര മുഴുവൻ നിരത്തിലിറങ്ങും എന്നതാണ് സത്യം.