വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആറ്റുപുറം ചെട്ടിശ്ശേരി കുഞ്ഞിപ്പയുടെ മകൾ ഫൈറൂസ് എന്ന പേരുള്ള പെൺകുട്ടി ആണ് ഇപ്പോൾ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചു എന്ന വാർത്ത പുറത്തുവരുന്നത്. ഭർത്താവിൽ നിന്നും അയാളുടെ വീട്ടുകാരിൽ നിന്നും പെൺകുട്ടി വലിയ പീഡനമായിരുന്നു അനുഭവിച്ചിരുന്നത് എന്നാണ് ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. ജീവൻ ഒടുക്കുന്നതിന് തൊട്ടുമുൻപ് പെൺകുട്ടി ഭർത്താവുമായി സംസാരിച്ചിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും വനിതാ കമ്മീഷനിലും പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. 2020 നവംബർ മാസത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. നരണിപ്പുഴ സ്വദേശി ജാഫർ സിദ്ധീഖ് ആയിരുന്നു വരൻ. 7 മാസം പെൺകുട്ടി ഭർത്താവിനൊപ്പം ഗൾഫിലായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി. ഗർഭിണിയായിരുന്ന സമയത്ത് പോലും ജോലിക്ക് പോകുവാൻ വേണ്ടി വലിയ നിർബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവിൻറെ അമ്മ അടക്കം വലിയ പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടാക്കിയത്. ഇതെല്ലാം ഭർത്താവിനെ അറിയിച്ചിരുന്നുവെങ്കിലും അയാൾ പെൺകുട്ടിയെ കുറ്റപ്പെടുത്തുക ആയിരുന്നു ഉണ്ടായത് എന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്.
വലിയ പ്രശ്നങ്ങൾ ആയിരുന്നു ഭർത്താവിൻറെ വീട്ടിൽ നിന്നും പെൺകുട്ടി നേരിട്ടത്. അതുകൊണ്ട് ഒരാഴ്ച മുമ്പ് ആയിരുന്നു പെൺകുട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നത്. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോണും ശബ്ദം റെക്കോർഡ് ചെയ്ത് ഫോണും പോലീസിന് കൈമാറിയിട്ടുണ്ട്. എങ്കിലും ഇത് ഇതുവരെ പോലീസ് കാര്യക്ഷമമായി പരിശോധിച്ചിട്ടില്ല എന്നാണ് വീട്ടുകാരുടെ ആരോപണം. മരണകാര്യങ്ങൾ എന്താണ് എന്നത് സംബന്ധിച്ച നിർണായക തെളിവുകൾ ഫോൺ പരിശോധിച്ചാൽ കിട്ടുമെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്.
കേരളത്തിൽ ഇപ്പോൾ ഇത്തരം സംഭവങ്ങൾ പതിവായി വന്നിരിക്കുകയാണ്. ഭർത്താവിൻറെ വീട്ടുകാരും നിന്നും നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ പീഡനങ്ങൾ ഏൽക്കുന്നുണ്ട് എങ്കിലും പലരും പുറത്തു പറയാൻ മടിക്കുന്നു. ഇനി ഇപ്പോൾ പുറത്തു പറഞ്ഞാൽ പോലും അവർക്ക് കാര്യമായ ഒരു സപ്പോർട്ട് പോലും സ്വന്തം വീട്ടുകാരിൽ നിന്ന് പോലും ലഭിക്കുന്നില്ല. പോലീസും സർക്കാറും പോലും ഇവരെ കേൾക്കുവാൻ തയ്യാറാകുന്നില്ല. ഇത്തരത്തിൽ ഒരു പെൺകുട്ടിയോട് മുൻ വനിതാ കമ്മീഷൻ അധ്യക്ഷ പെരുമാറിയത് നമ്മളെല്ലാവരും കണ്ടതാണല്ലോ. ഇത്തരക്കാർക്ക് എതിരെ കേസ് എടുക്കാൻ പോലും സർക്കാർ മടിച്ചു കളിക്കുന്നു. അതുകൊണ്ടുതന്നെ ഇനിയും ഇതുപോലെയുള്ള പെൺകുട്ടികൾ ബലിയാടുകളായി കൊണ്ടിരിക്കും.