ലാൽ സിംഗ് ഛദ്ദയുടെ ബോക്സോഫീസിൽ പരാജയപ്പെട്ടതിന് ശേഷം പ്രേക്ഷകർ പ്രതീക്ഷ സൂക്ഷിച്ചിരുന്ന ചിത്രമാണ് ലൈഗർ. ചിത്രത്തിൽ ഒരു കിക്ക് ബോക്സറുടെ വേഷത്തിൽ വിജയ് എത്തിയിരുന്നു. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയത്. റിലീസ് ദിനം മുതല്‍ മോശം മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും പരാജയമാണ്. ഇപ്പോഴിതാ ചിത്രം നേരിട്ട തകര്‍ച്ചയുടെ മറ്റൊരു ഉദാഹരണവും സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിനിമ നടി ചാര്‍മി കൗര്‍, സംവിധായകന് പുരി ജഗന്നാഥ് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ചോദ്യം ചെയ്തു. യുവതാരം വിജയ് ദേവരകൊണ്ട നായകനായ സിനിമയിലൂടെ ഫെമ നിയമം ലംഘിച്ച് സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപം.
പാന്‍ ഇന്ത്യന്‍ സിനിമയുടെ നിര്‍മാണത്തിന് ഫെമ നിയമം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിണ്ണ് കോടി കണക്കിന് രൂപ ലഭിച്ചതായി ഇഡി സൂചിപ്പിച്ചു. 2 നിര്‍മാതാക്കളുടെയും അക്കൗണ്ടിലേക്ക് നിരവധി കമ്പനികള്‍ പണം കൈമാറിയതായാണ് ഇഡി സംശയിക്കുന്നത്. 2002ൽ പുറത്തിറങ്ങിയ നീ തൊടു കാവലി എന്ന തെലുഗു സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ചാർമി, തെലുങ്ക് സിനിമകളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്. തമിഴ്, മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് പുരി ജഗന്നാഥ്. മഹേഷ് ബാബുവിന്റെ പോക്കിരി അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ. പുരി ജഗന്നാഥിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘ലൈഗര്‍’. ഈ സിനിമയുടെ നിര്‍മ്മാണത്തിനായി ഇറക്കിയ പണം കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായിരുന്നുവെന്ന് പരാതിക്കാരന് ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ബക്കാ ജൂഡ്സണാണ് പരാതി നല്‍കിയത്. ചിത്രത്തിനായി പുരി ജഗന്നാഥും ചാര്‍മി കൗറും 120 കോടി രൂപ മുതല്‍മുടക്കിയതായാണ് വിവരം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു.