മലയാള സിനിമയിൽ ലഹരി ഉപയോഗം കൂടുന്നുണ്ട് എന്ന തരത്തിൽ പല വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നിരവധി യുവ സംവിധായകരുടെയും യുവ നടന്മാരുടെയും പേരുകളാണ് ഇങ്ങനെ പറഞ്ഞു കേൾക്കുന്നത്. പ്രധാനമായും കൊച്ചി കേന്ദ്രീകരിച്ചു സിനിമകൾ എടുക്കുന്ന സംവിധായകരുടെയും അത്തരം സിനിമകളിൽ സ്ഥിരമായി അഭിനയിക്കുന്ന അഭിനേതാക്കളുടെയും പേരുകളാണ് ഇത്തരത്തിൽ പറഞ്ഞു കേൾക്കുന്നത്. പൊതുവേ തിരുവനന്തപുരം ബേസ് ചെയ്ത് ഉള്ള സിനിമാക്കാർ ഒന്നും തന്നെ അധികം ലഹരി ഉപയോഗിക്കാറില്ല എന്നതാണ് വസ്തുത.
അതേസമയം സിനിമ മേഖലയിൽ ലഹരി ഇന്നും ഇന്നലെയും ഒന്നുമല്ല പിടിമുറുക്കി തുടങ്ങിയത്. നിരവധി താരങ്ങളെ ലഹരി ഉപയോഗം കാരണം നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത. നടൻ എംജി സോമൻ ആയാലും നരേന്ദ്രപ്രസാദ് ആയാലും അവരുടെ ജീവിതത്തിൽ മദ്യത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. ഇപ്പോൾ ഇരുവരുടെയും ജീവിതശൈലിയെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ശിവരാമൻ.
രാത്രി രണ്ടുമണിവരെ ഉറക്കം മുളച്ചിരുന്ന് മദ്യപിക്കുന്ന ആളാണ് നടൻ എംജി സോമൻ എന്നാണ് ഇദ്ദേഹം പറയുന്നത്. പല നടന്മാർക്കും രാത്രിയിൽ മദ്യം ഒഴിച്ച് കൊടുക്കുവാൻ താൻ പോയിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. എംജി സോമൻ ഒരുപാട് സ്നേഹമുള്ള നടനായിരുന്നു എന്നും ചിലപ്പോൾ രാത്രി 2:00 മണിക്ക് ഒക്കെ റൂമിലേക്ക് വിളിച്ചു മദ്യം ഒഴിച്ചു കൊടുക്കാൻ പറയും എന്നുമാണ് ഇദ്ദേഹം പറയുന്നത്.
ഇവരുടെയൊക്കെ കൂടെ കൂടിയിട്ടാണ് താനും ഒരു മദ്യപാനി ആയി മാറിയത് എന്നാണ് ഇദ്ദേഹം പറയുന്നത്. കീരിക്കാടൻ ജോസ് ആയി അഭിനയിച്ച നടനായിരുന്നു മോഹൻരാജ്. ഇദ്ദേഹവുമായി ബെറ്റി വച്ചിട്ടുണ്ട് ഒരിക്കൽ എന്നും ഒരു ഇരിപ്പിൽ കുടിച്ചു തീർത്തിട്ടുണ്ട് എന്നുമാണ് ഇദ്ദേഹം പറയുന്നത്. എന്നിട്ടും അന്നൊന്നും യാതൊരു കുഴപ്പവും ഇല്ലാതെ നടക്കാൻ പറ്റി. അതുപോലെ നരേന്ദ്രപ്രസാദ് മദ്യം തീർന്നു പോയാൽ വലിയ രീതിയിൽ ബഹളം ഉണ്ടാക്കുന്ന ആളാണ് എന്നാണ് പറയുന്നത്. എന്തൊക്കെയായാലും ഇവരൊക്കെ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞില്ലേ എന്നും ഇനിയെങ്കിലും ഇവരെ വെറുതെ വിട്ടുകൂടെ എന്നുമാണ് മലയാളികൾ ചോദിക്കുന്നത്.