മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശൈത്യ സന്തോഷ്. നിരവധി റിയാലിറ്റി ഷോകളിലൂടെയും ഉപ്പും മുളകും അടക്കമുള്ള പരിപാടികളിലൂടെയും ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ചില സിനിമകളിലും താരം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഒരു നർത്തകി എന്ന നിലയിലും താരം പേരെടുത്തിട്ടുണ്ട്. എൽഎൽബി പൂർത്തിയാക്കിയ വ്യക്തി ആണ് ശൈത്യ. വക്കീൽ പണിയും അഭിനയവും ഒരുമിച്ചാണ് താരം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് താരമായി സ്റ്റോൺ മേക്കർസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനു ശേഷം തങ്ങളെ അവർ കോമാളികൾ ആക്കി ചിത്രീകരിച്ചു എന്നാണ് താരവും അമ്മയും ഇപ്പോൾ പറയുന്നത്. ഷീന സന്തോഷ് എന്നാണ് അമ്മയുടെ പേര്. ഒരു വർഷം ഇതിനുവേണ്ടി കഷ്ടപ്പെട്ടു എന്നും എന്നാൽ അവസാന ഒരു ദിവസത്തെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ അവർ ഞങ്ങളെ അഞ്ചാം സ്ഥാനത്തേക്ക് തള്ളി മാറ്റി എന്നുമാണ് താരം ഇപ്പോൾ പറയുന്നത്. തങ്ങൾ എടുത്ത കഷ്ടപ്പാട് വെച്ച് നോക്കുമ്പോൾ അഞ്ചാം സ്ഥാനം അല്ല കിട്ടേണ്ടത് എന്ന ബോധ്യം ഞങ്ങൾക്കുണ്ട് എന്നും അതുകൊണ്ടുതന്നെ അഞ്ചാം സ്ഥാനം ഞങ്ങൾ നിരസിച്ചു എന്നുമാണ് താരം പറയുന്നത്. സൂപ്പർ അമ്മയും സൂപ്പർ മകളും എന്ന റിയാലിറ്റി ഷോയിൽ ആയിരുന്നു രണ്ടുപേരും പങ്കെടുത്തിരുന്നത്.
ഷോയുടെ ആദ്യഘട്ടം മുതൽ തന്നെ ഇരുവർക്കും വലിയ രീതിയിലുള്ള പിന്തുണ ആയിരുന്നു ലഭിച്ചത്. എന്നാൽ പരിപാടിയുടെ നിർമ്മാതാക്കൾ തങ്ങളെ വെറും കോമാളികൾ ആക്കി കളഞ്ഞു എന്നാണ് ഇരുവരും പരാതി പറയുന്നത്. അവർക്ക് രണ്ടുപേരുടെയും കോമഡിയും കരച്ചിലും ഒക്കെ വേണമായിരുന്നു പരിപാടിയുടെ കൂട്ടാൻ എന്നാണ് അമ്മ പറയുന്നത്. സൂപ്പർ അമ്മയും മകളും എന്നൊക്കെയായിരുന്നു പേര് എങ്കിലും മുഴുവൻ ഡാൻസ് റിയാലിറ്റി ഷോ ആയിരുന്നു ഇത് എന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഡാൻസ് അറിയാത്തവർ ഇതിന് അർഹയല്ല എന്ന് പറഞ്ഞാണ് ട്രോഫി വേണ്ടെന്നുവച്ചത് എന്നും ഇവർ പറയുന്നു.
കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതുകൊണ്ട് തന്നെ ശൈത്യയ്ക്ക് അവസരം കിട്ടുന്നത് കുറവാണ് എന്നാണ് അമ്മ പരാതിപ്പെടുന്നത്. ഓഡിഷൻ കഴിയുമ്പോൾ കോമഡി റോളുകൾ ചെയ്യുന്ന നടി ആയതിനാൽ ഇങ്ങനത്തെ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുകയില്ല എന്നാണ് പലരും കരുതുന്നത് എന്നാണ് അമ്മ പറയുന്നത്. കോമഡി കഥാപാത്രങ്ങൾ മാത്രമേ ചെയ്യുള്ളൂ എന്നൊന്നും ഇല്ല എന്നും എല്ലാതരത്തിലുള്ള കഥാപാത്രങ്ങളും വേണമെങ്കിൽ ചെയ്യാൻ ആവും എന്നും ആണ് ഇരുവരും അഭിപ്രായപ്പെടുന്നത്.