മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരം ആണ് അതേ പേരിൽ തന്നെ സിനിമയായത്. ബ്ലെസ്സി ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചത്. പൃഥ്വിരാജ് ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിച്ചത്.
ഇപ്പോൾ സിനിമയുടെ തിയേറ്റർ റൺ ഏകദേശം തീരാനായി. ഇപ്പോൾ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചില ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയാണ് സംവിധായകൻ ബ്ലസ്സി. സിനിമയുടെ ഷൂട്ടിംഗ് ഒമാനിൽ പ്ലാൻ ചെയ്തിരുന്നു. എന്നാൽ ഇത് നടക്കാതെ പോയത് ചില ആൾക്കാരുടെ നിക്ഷിപ്ത താൽപര്യം കൊണ്ടാണ് എന്നാണ് സംവിധായകൻ ഇപ്പോൾ പറയുന്നത്.
സിനിമയിലെ ഒരു ഭാഗം ഷൂട്ട് ചെയ്യുവാൻ ആദ്യം തീരുമാനിച്ചത് ഒമാനിൽ ആയിരുന്നു. എന്നാൽ ചില ആളുകൾ അത് മുൻകൈ എടുത്ത് തടയുകയായിരുന്നു. സിനിമ അവിടെ പ്രദർശിപ്പിക്കാതിരിക്കാനും ഇവർ ശ്രമിച്ചു എന്നും സംവിധായകൻ ഇപ്പോൾ പറയുകയാണ്. മസ്കറ്റിലെ ഒമാൻ ഫിലിം സൊസൈറ്റിയിൽ വെച്ചായിരുന്നു ഇദ്ദേഹം മാധ്യമങ്ങളോട് ഈ കാര്യം എല്ലാം തന്നെ പറഞ്ഞത്.
“സിനിമയുടെ പ്രദർശനം പറയുവാനുള്ള കാരണമായി അവർ പറഞ്ഞത് സിനിമയ്ക്ക് അടിസ്ഥാനമായ പുസ്തകം അവിടെ നിരോധിച്ചു എന്നതാണ്. സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങൾ മാറ്റിനിർത്തിയാൽ ആടുജീവിതം പ്രദർശിപ്പിക്കുവാനുള്ള അനുമതി ബാക്കിയെല്ലാം ജിസിസി രാജ്യങ്ങളിലും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അവിടെയും സിനിമ ഉടൻ തന്നെ റിലീസ് ചെയ്യും” – ബ്ലെസ്സി പറയുന്നു.
അതേസമയം സിനിമ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ്. മെയ് പത്താം തീയതി ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ഹോട്ട്സ്റ്റാർ വഴിയായിരിക്കും സിനിമയുടെ പ്രദർശനം നടക്കുക. കേവലം 25 ദിവസം കൊണ്ടാണ് സിനിമ 150 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഒരു സർവൈവൽ ത്രില്ലറാണ് സിനിമ.