കഴിഞ്ഞദിവസം ആയിരുന്നു കേരളത്തെ നടുക്കിയ ആ സംഭവം നടന്നത്. നടി അപർണ ബാലമുരളി എറണാകുളം ലോ കോളേജിൽ എത്തിയത് ആയിരുന്നു. ഒരു യൂണിയൻ പരിപാടിയുടെ ഭാഗമായിട്ടാണ് ഇവർ ഈ കോളേജിൽ എത്തിയത്. ഇത് കൂടാതെ ഇവരുടെ ഏറ്റവും പുതിയ സിനിമയായ തങ്കം എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടിയും കൂടെ ആയിരുന്നു ഇവർ ഇവിടെ എത്തിയത്.
പരിപാടിക്കിടയിൽ കോളേജിലെ ഒരു വിദ്യാർത്ഥി അപർണയെ കയറി പിടിക്കുകയായിരുന്നു. ആദ്യം അവരുടെ കയ്യിൽ ഷെയ്ക് ഹാൻഡ് കൊടുക്കാൻ എന്ന വ്യാജേന പിടിച്ചു. എന്നിട്ട് ഇവരെ ബലമായി അവിടെ നിന്നും എഴുന്നേൽപ്പിച്ചു. ഫോട്ടോ എടുക്കാൻ എന്ന വ്യാജ അവരുടെ തോളിൽ കയ്യിട്ടു. അപർണ ഒട്ടും കംഫർട്ടബിൾ അല്ല എന്ന് അവരുടെ വീഡിയോ കണ്ടാൽ മനസ്സിലാവും.
പിന്നീട് നിരവധി ആളുകൾ ആയിരുന്നു ഈ പയ്യനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇടതുപക്ഷ അനുഭാവി ആണ് എന്ന് അവൻറെ കണ്ടാൽ അറിയാം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അതേസമയം ഈ വിഷയത്തിൽ ഔദ്യോഗികമായി മാപ്പ് പറഞ്ഞുകൊണ്ട് യൂണിയൻ എത്തുകയും ചെയ്തു. എസ്എഫ്ഐ അല്ലായിരുന്നുവെങ്കിൽ യൂണിയൻ ഒരിക്കലും മാപ്പ് പറയുകയില്ലായിരുന്നു എന്നും ഈ പയ്യൻ എസ്എഫ്ഐ ആണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത് എന്നുമാണ് എസ്എഫ്ഐ അല്ലാത്തവർ പറയുന്നത്. അതേസമയം ഈ പയ്യൻ കെഎസ്യു അനുഭാവിയാണ് എന്ന് തെളിയിച്ചെടുക്കുവാൻ അങ്ങോട്ടുമിങ്ങോട്ടും പരക്കം പരയുകയാണ് എസ്എഫ്ഐ പ്രവർത്തകർ.
അതേസമയം ഇപ്പോൾ ഇവനെ ന്യായീകരിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. അധികവും ഫേക്ക് ഐഡികളാണ് എങ്കിലും ശക്തമായ ഇടതുപക്ഷ പുലർത്തുന്നവർ ആണ് ഇവർ എല്ലാവരും തന്നെ. ഒരു സഖാവ് എന്തെങ്കിലും കേസിൽ പെട്ടാൽ രാവും പകലും പിന്നെ സഖാവിനെ ന്യായീകരിക്കുക ആണ് മറ്റു സഖാക്കളുടെ പണി. ഇപ്പോഴും ഇത് ആണ് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.