ഒരുകാലത്ത് തമിഴ് സിനിമയിൽ തിളങ്ങി നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു പ്രശാന്ത്. ത്യാഗരാജൻ ആണ് ഇദ്ദേഹത്തിന്റെ പിതാവ്. അച്ഛൻറെ തണലിൽ നിന്നുമാണ് ഇദ്ദേഹം സിനിമ മേഖലയിൽ എത്തിയത്. എന്നാൽ തുടക്കത്തിലെ സ്റ്റാർഡം നിലനിർത്തുവാൻ ഇദ്ദേഹത്തിന് സാധിച്ചില്ല. ഒരുകാലത്ത് ഇദ്ദേഹവും അജിത്തും തമ്മിൽ ശാലിനിയുടെ പേരിൽ വഴക്ക് കൂടിയിട്ടുണ്ട് എന്ന ഒരു വാർത്ത ഇപ്പോഴും തമിഴ് സിനിമ മേഖലയിൽ നിലനിൽക്കുന്നുണ്ട്. ആ കഥ നിങ്ങൾക്ക് അറിയുമോ?
അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമ ആയിരുന്നു അമർക്കളം. ഈ സിനിമ സംവിധാനം ചെയ്തത് സംവിധായകൻ ശരൺ ആണ്. ഈ സിനിമയിലെ നായികയായി എത്തിയത് ശാലിനിയായിരുന്നു. ഇതിനുശേഷമാണ് ഇരുവരും താര ജോഡികൾ ആയി മാറിയത്. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് അജിത്തും പ്രശാന്തും തമ്മിൽ സംഘർഷം ഉണ്ടായത് എന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ഇപ്പോൾ ഈ വിഷയത്തിൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ശരൺ.
അജിത്തുമായുള്ള ശാലിനിയുടെ വിവാഹം ഉറപ്പിച്ച സമയം. പിരിയാത വരം വേണ്ടും എന്ന സിനിമയിൽ ആയിരുന്നു ശാലിനി അഭിനയിച്ചുകൊണ്ടിരുന്നത്. പ്രശാന്ത് ആണ് ഈ സിനിമയിലെ നായകൻ. ഈ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ ആയിരുന്നു അജിത്തും ശാലിനിയും വിവാഹിതരായത്. അങ്ങനെ വിവാഹശേഷം ശാലിനി ഈ സിനിമയുടെ ഷെഡ്യൂളിൽ പങ്കെടുക്കുവാൻ വൈകി. ഇതിൻറെ പേരിൽ ആണ് അജിത്തും പ്രശാന്തും തമ്മിൽ ഏറ്റുമുട്ടിയത് എന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്.
എന്നാൽ ഈ വാർത്തയിൽ ഒരു സത്യവും ഇല്ല എന്നാണ് ശരൺ ഇപ്പോൾ പറയുന്നത്. അതേ സമയം ഇദ്ദേഹത്തിൻറെ അമർക്കളം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിലായത് എന്നാണ് സംവിധായകൻ പറയുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് സിനിമയുടെ ഷൂട്ടിംഗ് എത്രയും പെട്ടെന്ന് തീർക്കണമെന്നും ഇല്ലെങ്കിൽ ഈ പെൺകുട്ടിയുമായി ഞാൻ പ്രണയത്തിൽ ആകും എന്നും ഭയപ്പെടുന്നു എന്നും അജിത് ശാലിനിയെ നോക്കി തന്നോട് പറഞ്ഞു എന്നാണ് ശരൺ പറയുന്നത്.