കുറച്ചു മാസങ്ങൾക്കു മുൻപ് ആയിരുന്നു കേരള സർക്കാർ നവ കേരള സദസ്സ് എന്ന പേരിൽ പരിപാടി നടത്തിയത്. വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും ഇത് കാരണമായി മാറിയിരുന്നു. ഖജനാവിൽ പൈസ ഇല്ലാത്ത സമയത്ത് പിണറായി വിജയനും മന്ത്രിമാരും അനാവശ്യമായ ധൂർത്ത് ആണ് ഈ പരിപാടിയിലൂടെ നടത്തുന്നത് എന്നായിരുന്നു വിമർശനം. എന്നാൽ കേരളത്തിനോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണിക്കെതിരെ ആണ് ഈ നവകേരള സദസ്സ് എന്നായിരുന്നു സിപിഎം പ്രവർത്തകരുടെ മറുപടി.
ഒരു ആർഭാട ബസ് ആയിരുന്നു ഈ പരിപാടിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. പരിപാടി കഴിഞ്ഞാൽ ഈ ബസ് കെഎസ്ആർടിസിക്ക് വിട്ടു നൽകും എന്നായിരുന്നു പിണറായി വിജയൻ പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി ബസ് റെനോവേഷന് വേണ്ടി അയച്ചിരുന്നു. ഇതിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഇപ്പോൾ ബസ് റൂട്ടിനെ കുറിച്ച് ചെറിയ സൂചനകൾ ലഭിക്കുകയാണ്.
കോഴിക്കോട് ബാംഗ്ലൂർ റൂട്ടിൽ ആയിരിക്കും ബസ് ഓടിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ കേരളം വിട്ടു കർണാടകയിലേക്ക് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന നിരവധി യുവാക്കൾക്ക് ഇത് വളരെ ഉപകാരപ്പെടും എന്നാണ് ഇപ്പോൾ ഒരു വിഭാഗം ആളുകൾ പറയുന്നത്. കേരളത്തിൻറെ അഭിവൃദ്ധിക്ക് വേണ്ടി നടത്തിയ ഒരു പരിപാടിക്ക് ഉപയോഗിച്ച ബസ് കേരളത്തിന് പുറത്തേക്ക് സർവീസ് നടത്തുന്നതിനെതിരെ ഒരു വിഭാഗം ആളുകൾ വിമർശകമായി രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വെച്ചാൽ പോലും നിരവധി ആളുകൾ കാണാൻ വരും എന്നായിരുന്നു വിമർശനങ്ങൾ ഉയർന്നപ്പോൾ ഒരു മന്ത്രി നൽകിയ മറുപടി. അവസാനം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു കാര്യത്തിലാണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്ന് ചെറുതായി എങ്കിലും ആശ്വസിക്കാം ഇപ്പോൾ.