മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പേർലി മാണി. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം. ഈ പരിപാടിയിലൂടെ ധാരാളം ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. പിന്നീട് നിരവധി സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്.
ഇപ്പോൾ താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിഷ് അരവിന്ദ് എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. ശ്രീനി പാവമാണോ എന്ന ചോദ്യത്തിന് താരം നൽകിയ ഉത്തരം ഇങ്ങനെയാണ് – “പൊതുവേ നിങ്ങൾക്ക് മുന്നിൽ വളരെ പാവമായിട്ടായിരിക്കും നിൽക്കുക. പക്ഷേ എൻറെ അടുത്ത് വളരെ സംസാരമാണ്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ചേർന്നാൽ വളരെ രസമാണ്. ഞങ്ങൾ രണ്ടുപേരും വളരെ ക്രേസി ആണ്. അത്തരത്തിലുള്ള സ്വഭാവമാണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത്. പിന്നെ ശ്രീനി എപ്പോഴും പറയും എൻറെ കൂടെ കൂടിയിട്ടാണ് ഇങ്ങനെ ആയത് എന്നൊക്കെ. ഞാൻ അതിൽ വളരെ ഹാപ്പിയാണ്. എന്നാലും ശ്രീനി അത്ര പാപം ഒന്നുമല്ല കേട്ടോ” – താരം പറയുന്നു.
അതേസമയം ഒരുകാലത്ത് ഒരുപാട് ട്രോൾ ചെയ്യപ്പെട്ട താരങ്ങളിൽ ഒരാൾ കൂടിയാണ് ഇവർ. അതിനെപ്പറ്റി ചോദിച്ചപ്പോൾ താരം പറയുന്നത് ഇങ്ങനെയാണ് – “ട്രോളുകൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ഞാൻ ഈ ഇൻഡസ്ട്രിയിലേക്ക് വന്നപ്പോൾ ഡാഡി എന്നോട് പറഞ്ഞു ഒരേ ഒരു കാര്യം എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം, ഈ ഇൻഡസ്ട്രി നിന്റെ കൺട്രോളിൽ നിൽക്കുന്ന ഒന്നായിരിക്കില്ല എന്നാണ്. ലക്ഷക്കണക്കിന് ആളുകളെ നീ നേരിടേണ്ടി വരും. ലോകത്ത് നിന്നെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാവും. അവരെയൊക്കെ നേരിടാൻ തയ്യാറാണെങ്കിൽ മാത്രമേ ഈ ഇൻഡസ്ട്രിയിലേക്ക് കയറാവൂ. പോപ്പുലാരിറ്റിയും ടാലെന്റും ഒക്കെ രണ്ടാമത്തെ കാര്യമാണ്. ഏറ്റവും പ്രാധാന്യം ആളുകളെ നേരിടാൻ പഠിക്കുക എന്നതാണ്” – പർലി പറയുന്നു.
അതേ സമയം നിരവധി ആളുകൾ ആണ് താരത്തെ ഇപ്പോൾ അഭിനന്ദിച്ചുകൊണ്ട് രംഗത്തുള്ള. നിള എന്നാണ് ഇവരുടെ മകളുടെ പേര്. മകൾ ജനിച്ചതുമുതൽ മകളുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇവരുടെ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇതിനെല്ലാം തന്നെ വലിയ രീതിയിലുള്ള ജനപ്രീതി ആണ് എപ്പോഴും ലഭിച്ചിട്ടുള്ളത്. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തിന്റെ അച്ഛനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഈ ഇൻഡസ്ട്രിയിലേക്ക് വരണം എന്നു പറഞ്ഞപ്പോൾ മകളെ തടയാതെ കൃത്യമായ ഉപദേശങ്ങൾ നൽകി മകളെ മുന്നോട്ടു നയിച്ച അച്ഛൻ മരണമാസ്സാണ് എന്നാണ് മലയാളികൾ പറയുന്നത്.