തൃശൂരിലെയും കേരളത്തിലെയും ജയസാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി .അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,മോദിയുടെ മൂന്നാം വരവ് കേരളം ബിജെപിയ്ക്ക് വളരെ പ്രാധാന്യമേറിയ ഒരിടമാക്കി മാറ്റുന്നു എന്ന പ്രചാരണങ്ങൾക്ക് ഇടയിൽ ഇക്കാര്യത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ നേതാക്കന്മാരിൽ ഒരാളാണ് മോദിജി. രാഷ്ട്ര ക്ഷേമത്തിനായി നല്ല മനസുള്ളവരെ ഒരുമിച്ച് ചേർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ അതിനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ജയിച്ചാൽ മന്ത്രിസഭയിൽ ഇടം കിട്ടുമോ എന്ന ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചു. അതൊക്കെയും പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ തീരുമാനം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നെ കുറിച്ച് എന്റെ നേതാക്കൾക്ക് നന്നായി അറിയാം. ഞാൻ ജയിച്ചാൽ ഒരു എംപിയായി തുടരും. എനിക്ക് പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യം അവർ ഒരുക്കി തരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്; അദ്ദേഹം പറയുന്നു.
കേരളത്തിൽ ബിജെപിയുടെ സാധ്യതകൾ വർധിപ്പിക്കാൻ മോദിയുടെ വരവ് ഗുണമായെന്നും താരം പറഞ്ഞു. കരുവന്നൂരിൽ തെറ്റ് ചെയ്ത ആരെയും വെറുതെ വിടില്ലെന്ന് പ്രധാനമന്തിയുടെ ഉറപ്പ് പാവങ്ങൾക്ക് പുതിയ ഊർജം നൽകി. കൂടാതെ വന്ദേ ഭാരത് കൂടുതൽ അനുവദിക്കാനും, ജലജീവൻ മിഷൻ നടപ്പാക്കാനും ഒക്കെ അദ്ദേഹം ശ്രമിച്ചു. എല്ലാ വീട്ടിലും കുടിവെള്ള കണക്ഷൻ കിട്ടണമെന്നാണ് പ്രധാനമന്ത്രി പറയുന്നതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.നല്ല നേതാക്കൾ എപ്പോഴും സെൻസിറ്റീവ് ആയിരിക്കണമെന്നും വൈകാരികത ഉള്ളവർ ആയിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. എങ്കിൽ മാത്രമേ നമുക്ക് ജനങളുടെ കണ്ണുനീർ കാണാൻ കഴിയൂ, കണ്ടാൽ മാത്രം പോരാ അത് തുടയ്ക്കാനും കഴിയണം.