വിഷുകൈനീട്ട വിവാദത്തിൽ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ദ്രോഹികൾ ആണ് വിമർശിക്കുന്നത്. അവരെ ആര് നോക്കുന്നു. അവരോട് പോയി ചാകാൻ പറ എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. കൈനീട്ടം കൊടുക്കുമ്പോൾ തൻറെ കാലിൽ തൊട്ടു വന്ദിക്കാൻ ആരോടും താൻ ആവശ്യപ്പെട്ടിട്ടില്ല.
നിർബന്ധപൂർവ്വം അങ്ങനെ ചെയ്യാനും പറഞ്ഞിട്ടില്ല. അങ്ങനെയാണ് എന്നുണ്ടെങ്കിൽ തെളിയിക്കാൻ വിമർശകരെ താരം വെല്ലുവിളിക്കുകയും ചെയ്തു. ഈ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി വിഷു കൈനീട്ടം കൊടുത്തത് വലിയ വിവാദമായി മാറിയത്. ഖത്തർ കൊടുക്കാനായി മേൽശാന്തിക്കും താരം ഒരു തുക നൽകിയിരുന്നു. തൃശ്ശൂരിൽ നിന്നും കർഷകരെ ഇറക്കി വിട്ടതിന് പിന്നിൽ രാഷ്ട്രീയക്കാരാണ് എന്നും താരം പറഞ്ഞു.
കാർഷിക നിയമം തിരിച്ചുകൊണ്ടുവരാൻ കർഷകർ തന്നെ ആവശ്യപ്പെടുമെന്നും താരം വ്യക്തമാക്കി. ഇതിനിടയിൽ സുരേഷ്ഗോപിക്ക് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. ഒരു രൂപയുടെ ആയിരം നോട്ടുകളുമായി ബിജെപി വ്യാഴാഴ്ച വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തി. തൊഴാനെത്തിയ എല്ലാവർക്കും വിഷുകൈനീട്ടം നൽകുകയും ചെയ്തു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണ് ഇത്.
ഹൈന്ദവവിശ്വാസമനുസരിച്ച് ഭക്തർക്ക് ക്ഷേത്രത്തിൽ വരാനും പൂജാരിമാർക്ക് ലക്ഷ്യം നൽകാനും അവകാശമുണ്ട്. ദക്ഷിണയായി കിട്ടുന്ന പണം ഉപയോഗിച്ചാണ് ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് കൈനീട്ടം നൽകുന്നത്. എത്രയോ കാലമായി ഈ ആചാരം നിലനിൽക്കുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് സുരേഷ് ഗോപി ഭക്ഷണം നൽകിയത് എന്ന് ബിജെപി പ്രവർത്തകർ പറയുന്നു. എം എ വർഗീസ് അല്ല ക്ഷേത്രത്തിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് എന്നും ബിജെപി പറഞ്ഞു.