അമ്പതാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി, ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് സുരാജിനെ മികച്ച നടനുള്ള സംസ്ഥാന ഫിലിം അവാർഡിന് അർഹനാക്കിയത്. പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും സുരാജ് വെഞ്ഞാറമൂട് ഈ വാർത്ത അറിഞ്ഞത്.
അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് എന്നും അവാർഡ് ലഭിച്ചവർ എല്ലാം അത് അർഹിക്കുന്നവർ ആണെന്നും സുരാജ് വെഞ്ഞാറമൂട് കൂട്ടിച്ചേർത്തു. തനിക്ക് അവാർഡിന് കാരണമായ സിനിമകളുടെ സംവിധായകർക്കും തിരക്കഥാകൃത്തുക്കളും എല്ലാം സുരാജ് വെഞ്ഞാറമൂട് നന്ദി പറഞ്ഞു. തുടർന്നായിരുന്നു ഒരു റിപ്പോർട്ടർ കൗതുകത്തിനുവേണ്ടി എപ്പോഴാണ് ചെലവ് നൽകുന്നത് എന്ന ചോദ്യം ചോദിച്ചത്. തമാശ നിറഞ്ഞ ഒരു മറുപടിയാണ് സുരാജ് വെഞ്ഞാറമൂട് ഈ ചോദ്യത്തിന് നൽകിയത്.
“എനിക്ക് എന്തായാലും നല്ല ചിലവ് ആയിരിക്കും.. ഇപ്പോൾ ഞാൻ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ് ഉള്ളത്.. പൃഥ്വിരാജ് നായകനാകുന്ന ഒരു ചിത്രമാണ് അത്. ഇവിടെ എന്തായാലും ഇപ്പോൾ തന്നെ ഒരുപാട് ആളുകളുണ്ട്.. എന്തായാലും നല്ല ചിലവ് ഇന്ന് തന്നെ നടക്കും..” – സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചു.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ പ്രകടനത്തിന് ആണ് സുരാജിന് പ്രധാനമായും അവാർഡ് ലഭിച്ചത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന നവാഗത സംവിധായകനാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സംവിധാനം ചെയ്തത്. ഭാസ്കര പൊതുവാൾ എന്ന വൃദ്ധനായ കഥാപാത്രത്തെ ആണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ അവതരിപ്പിച്ചത്. എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വികൃതി. സൗബിൻ ഷാഹിർ ആയിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമയായിരുന്നു ഇത്. കൊച്ചി മെട്രോയിൽ കയറിയ ഭിന്നശേഷിക്കാരനായ ഒരു വ്യക്തിയുടെ ഫോട്ടോ, മെട്രോയിൽ മദ്യപിച്ച് കിടക്കുന്ന ഒരു വ്യക്തിയുടെത് എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടിരുന്ന്. ഈ സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് വികൃതി.