മലയാളസിനിമയിൽ ഒരുകാലത്ത് സജീവമായി തിളങ്ങിനിന്നിരുന്ന താരമായിരുന്നു സുനിത. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ഇവർ പ്രത്യക്ഷപ്പെട്ടു. സൂപ്പർതാരങ്ങളുടെ അടക്കം നായികയായി താരം എത്തിയിരുന്നു. ജഗദീഷ്, സിദ്ദിഖ് എന്നിവരുടെ നായികയായിട്ടാണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടത്. ഹാസ്യത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ സിനിമകളിൽ ആയിരുന്നു താരം കൂടുതൽ എത്തിയിരുന്നത്. അതുപോലെതന്നെ സഹോദരി വേഷങ്ങൾ മികച്ച രീതിയിൽ താരം കൈകാര്യം ചെയ്തു. പിന്നീട് വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം.
ഇപ്പോൾ സുനിതയെ സംബന്ധിച്ചുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്. മലയാളത്തിലെ പ്രശസ്ത സംവിധായകനായ ലാൽ ജോസ് ആണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരുപാട് വർഷം മലയാള സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിച്ച ശേഷം സംവിധായകനായ വ്യക്തിയാണ് ലാൽജോസ്. ലാൽജോസ് അസിസ്റ്റൻറ് ഡയറക്ടർ ആയി സിനിമയിൽ സജീവമായിരുന്ന കാലത്ത് മലയാള സിനിമയിലെ വലിയ താരങ്ങളിൽ ഒരാളായിരുന്നു സുനിത. അന്ന് സുനിത തന്നോട് പെരുമാറിയ വിധമാണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ലാൽ ജോസ് വെളിപ്പെടുത്തുന്നത്.
കമൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പൂക്കാലംവരവായി. ജയറാം ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അക്കാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളെ ഒരാളായിരുന്നു ജയറാം. അതുകൊണ്ടുതന്നെ ഈ സിനിമ മലയാളി കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഈ സിനിമയുടെ ചിത്രീകരണ സമയത്ത് സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിച്ച ലാൽജോസും സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച സുനിതയും തമ്മിൽ അത്ര സ്വരച്ചേർച്ച ഇല്ലായിരുന്നു. ഇത് അന്ന് തന്നെ സിനിമ മാസികകളിൽ വാർത്തയായി വന്നിരുന്നു.
സുനിതയുടെ ഷോട്ട് റെഡി ആയ വിവരം ലാൽജോസ് താരത്തെ അറിയിച്ചു. എന്നാൽ താരം വരാൻ തയ്യാറായില്ല. ഇതിന് കാരണം തിരക്കിയപ്പോൾ ഉത്തരം നൽകിയത് സുനിതയുടെ ആയ ആയിരുന്നു. ഷോട്ട് റെഡിയായി എന്ന് പറയാൻ വന്നപ്പോൾ ലാൽജോസ് സുനിതയെ പേര് വിളിച്ചു അത്രയേ. ഇതിൽ പിണങ്ങി ആയിരുന്നു സുനിത മുറിയിൽ നിന്നും പുറത്തുവരാൻ തയ്യാറാകാതിരുന്നത്.
ഇത്രയും വലിയ ഒരു നടിയെ പേര് വിളിച്ചത് അവർക്ക് ഇഷ്ടമായില്ല. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് സുനിത വലിയ താരമാണ്. അതേസമയം ലാൽജോസ് സിനിമയിൽ എസ്റ്റാബ്ലിഷ് ചെയ്യാൻ കഷ്ടപ്പെടുന്ന ഒരു അസിസ്റ്റൻറ് ഡയറക്ടർ മാത്രം. ഒന്നുകിൽ സുനിത അമ്മ എന്നു വിളിക്കണം, അതല്ലെങ്കിൽ മാഡം എന്ന് വിളിക്കണം. ഇതായിരുന്നു നടിയുടെ ആവശ്യം. ഇതിനെ ചൊല്ലി ആയിരുന്നു അവർ ചിത്രീകരണത്തിന് വരാൻ തയ്യാറാകാതെ മുറിയിൽതന്നെ നിന്നത്.
എന്നാൽ ഇതു കേട്ട ലാൽ ജോസ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. അമ്മ എന്ന് വിളിക്കുന്ന പതിവൊന്നും മലയാള സിനിമയിൽ ഇല്ല എന്നും നടിക്ക് പേര് നൽകിയിരിക്കുന്നത് വിളിക്കാൻ ആണെന്നും അതുകൊണ്ട് ആ പേര് മാത്രമേ വിളിക്കുന്നു എന്നും ലാൽജോസ് തിരിച്ചു മറുപടി നൽകി. ഇതുകൂടി കേട്ടതോടെ നടിയും ലാൽജോസും തമ്മിലുള്ള പ്രശ്നം കൂടുതൽ വഷളായി. ഇരുവരും തമ്മിലുള്ള വഴക്ക് കൂടിയപ്പോൾ ഒടുവിൽ സംവിധായകൻ കമൽ തന്നെ ഇടപെടുകയാണ് ഉണ്ടായത്. സംവിധായകൻ കമൽ ഇടപെട്ട ശേഷമാണ് പ്രശ്നം ഒരുവിധത്തിൽ ഒതുക്കി തീർത്തത്.
പ്രശ്നം ഒരുവിധത്തിൽ കമൽ ഒതുക്കി തീർക്കുകയായിരുന്നു. എങ്കിലും സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതുവരെ ലാൽജോസും സുനിതയും തമ്മിൽ മിണ്ടുക പോലും ചെയ്തില്ല. 1991 വർഷത്തിലായിരുന്നു പൂക്കാലം വരവായി എന്ന ചിത്രം പുറത്തിറങ്ങിയത്. അത്യാവശ്യം സാമ്പത്തിക ലാഭം കൊയ്ത ചിത്രങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ പിന്നീട് ചിത്രം ടിവിയിൽ എത്തിയതോടെ ആയിരുന്നു കൂടുതൽ ആളുകൾ ചിത്രം കണ്ടുതുടങ്ങിയത്. ഇന്ന് എപ്പോൾ ടിവിയിൽ വന്നാലും ആളുകൾ കാണുന്ന സിനിമകളിലൊന്നാണ് പൂക്കാലംവരവായി.
ജയറാം ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ബേബി ശാമിലി ആയിരുന്നു ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്യാമിലിയുടെ പ്രകടനമാണ് ഒരു പക്ഷേ ഇത്രയും വർഷങ്ങൾക്കു ശേഷവും ഈ ചിത്രത്തെ ഇപ്പോഴും പ്രിയപ്പെട്ടത് ആക്കി നിർത്തുന്നത്. നർമ്മത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകികൊണ്ടുള്ള ചിത്രമായിരുന്നു ഇത്. രഞ്ജിത്തായിരുന്നു ഈ ചിത്രത്തിന് തിരക്കഥ നിർവഹിച്ചത്.