മരക്കാർ സിനിമയെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രശസ്ത സംവിധായകൻ വി എ ശ്രീകുമാർ മേനോൻ ഇപ്പോൾ. ചിത്രം വിജയം ആകുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് ഇദ്ദേഹം പറയുന്നു. ചിത്രത്തിൻറെ വലുപ്പം തന്നെ അമ്പരപ്പിച്ചു. എല്ലാവർക്കും ഈ ചിത്രത്തിൽ ഇടം ഉണ്ട്. ഇങ്ങനെ ഒരു പ്രോജക്ട് നയിക്കാൻ പ്രിയദർശനല്ലാതെ മറ്റാർക്കും സാധിക്കില്ല.
ഈ സ്വപ്നം യാഥാർഥ്യമാക്കാൻ മോഹൻലാലിനല്ലാതെ മറ്റാർക്കും കഴിയുകയുമില്ല. ഇതൊരു ഫാൻ ബോയ് ചിത്രമല്ല. ആ ഒരു പ്രതീക്ഷയുമായി ഒരുതരത്തിലും തിയേറ്ററുകളിൽ പോവരുത്. സിനിമയിൽ വൈകാരികമായ രംഗത്തിൽ ഉപയോഗിച്ച ഡയലോഗ് ആണ് വെട്ടിയിട്ട വാഴ തണ്ട് പോലെ എന്നത്. ഇത് കാണുമ്പോൾ ആർക്കാണ് പരിഹസിക്കാൻ കഴിയുന്നത്. മലയാള സിനിമയ്ക്ക് ലോകത്തെമ്പാടും റിലീസിംഗ് സ്ക്രീനുകൾ ഉണ്ടാവുന്നത് കൂടുതൽ വലിയ ചിത്രങ്ങൾക്ക് കാരണമാകും.
ഒരുപാട് പ്രദർശനങ്ങൾ നമുക്ക് കിട്ടുന്നു. പണ്ടൊക്കെ തമിഴ്നാട്ടിൽ നൂൺ ഷോയ്ക്ക് പ്രദർശനം കിട്ടിയാലായി എന്നതായിരുന്നു സ്ഥിതി. അതൊക്കെ പാടെ മാറി. ഏതാണ്ട് ഇരുനൂറോളം തീയേറ്ററുകൾ തന്നെ നമുക്ക് കിട്ടുന്നുണ്ട്. മലയാള ചിത്രങ്ങൾക്ക് പ്രേക്ഷകർ കൂടുകയാണ്. ഈ നേട്ടം നാടിന് ഗുണകരമാണ്. മികച്ച ദൃശ്യ-ശ്രവ്യ അനുഭവം നൽകുന്ന സിനിമകൾക്കാണ് തീയേറ്ററുകളിൽ ഇനി കൂടുതൽ സാധ്യത. അത്തരത്തിലുള്ള ഒരു ചിത്രമാണ് മരക്കാർ.
സോഷ്യൽ മീഡിയയിൽ പെരുകുന്ന ചില അപശബ്ദങ്ങൾ പൊതു ശബ്ദമായി കരുതാനാവില്ല. കേരളം പോലെ ഒരു സംസ്ഥാനത്തിനു ചേർന്നതല്ല ഈ അസഹിഷ്ണുത. ശ്രീകുമാർ മേനോൻ പറയുന്നു. ചേരിതിരിഞ്ഞു വർഗീയ സ്വഭാവത്തോടെ സിനിമകളെ ആക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണം. പ്രിയദർശൻ മലയാളികളുടെ അഭിമാനമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.