അഞ്ചു വർഷങ്ങൾക്ക് മുൻപ് ഉത്തർപ്രദേശിൽ നിന്നും കാണാതായ കുട്ടിയെ ആസാമിലെ ചിൽഡ്രൻസ് ഹോമിൽ നിന്നും കണ്ടെത്തി. തെലുങ്കാന പോലീസിൻറെ അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമായ ദർപ്പൻ വഴി ആണ് അത്ഭുതകരമായ ഈ കണ്ടെത്തൽ നടന്നിരിക്കുന്നത്. അഞ്ചു വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും കുഞ്ഞിനെ കുടുംബത്തിന് കൈമാറിയിരിക്കുകയാണ് പോലീസ്.
എട്ടു വയസ്സുള്ളപ്പോൾ ആണ് കുഞ്ഞിനെ കാണാതാവുന്നത്. ഇപ്പോൾ 13 വയസ്സാണ് കുട്ടിക്ക് ഉള്ളത്. കുട്ടിയെ ലഭിച്ച ഉടനെ തന്നെ അച്ഛനും അമ്മയും കുട്ടിയെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ കഴിഞ്ഞവ്ദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അമ്മയെ തിരിച്ചറിയുന്നതിനു പോലും കുഞ്ഞു വലിയ രീതിയിൽ കഷ്ടപ്പെടുന്നത് വീഡിയോയിൽ കാണാം.
സോം സോണി എന്നായിരുന്നു കുട്ടിയുടെ പേര്. 2015 വർഷത്തിൽ ഉത്തർപ്രദേശിലെ അലഹബാദിനടുത്തുള്ള ഹാണ്ടിയ എന്ന സ്ഥലത്തു നിന്നുമാണ് കുട്ടിയെ കാണാതാവുന്നത്. ആസാമിലെ ഗോൾപാറ എന്ന സ്ഥലത്ത് നിന്നും ആണ് ഇപ്പോൾ കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. അഞ്ചുവർഷം കുട്ടി ആസാമിലെ ചിൽഡ്രൻസ് ഹോമിൽ ആണ് കഴിഞ്ഞത്
Emotional reunion..
A 13 year old autistic boy child who was missing from Uttar Pradesh since 2015 was traced at a child home in Assam after 5 years, by Telangana Police with the help of DARPAN (FacialRecognitionTool) of @TelanganaCOPs #Technology #Darpan pic.twitter.com/hjWtPd9voZ
— Swati Lakra (@SwatiLakra_IPS) October 9, 2020