പ്രേക്ഷകർ എയർ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്, ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ അണിറപ്രവര്‍ത്തകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് പങ്കെടുത്തത്. ചിത്രത്തിലെ ബാര്‍ സോംഗ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അജയ് വാസുദേവും മമ്മൂട്ടിയും വീണ്ടും ഒരുമിച്ച ഈ സിനിമ നിര്‍മ്മിച്ചത് ജോബി ജോര്‍ജാണ്. ജനുവരി 23നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഈ ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴുത്തറപ്പന്‍ പലിശക്കാരനായി മെഗാസ്റ്റാര്‍ എത്തുമ്പോള്‍ ശക്തമായ കഥാപാത്രങ്ങളുമായി മീനയും രാജ്കിരണും ഒപ്പമുണ്ട്.ഇതാദ്യമായാണ് രാജ്കിരണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞുപോയ മീനയേയും രാജ്കിരണിനേയും ഒരുമിപ്പിക്കുകയെന്ന ദൗത്യമാണ് ഇത്തവണ തനിക്കുള്ളതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ സിനിമയില്‍ നായികയില്ലെന്നുള്ളതും ശ്രദ്ധേയമാണ്. പതിവ് പോലെ തന്നെ സിനിമയെക്കുറിച്ച് അധികം വാചാലനാവാതെയായിരുന്നു മമ്മൂട്ടി സംസാരിച്ചത്.
സത്യന് അന്തിക്കാടായിരുന്നു മുഖ്യാതിഥിയായത്. യാദൃശ്ചികമായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബിബിന്‍ ജോര്‍ജ്, അശ്വിന്, മീന, ഗോപി സുന്ദര്‍, ജോബി ജോര്‍ജ്, അജയ് വാസുദേവ് സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയവരായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ച് വാചാലനായി ജോബി ജോര്‍ജും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള മൂന്നാമത്തെ ചിത്രവുമായാണ് അദ്ദേഹം എത്തുന്നത്.
തനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ദുബായ്. ഷൈലോക്ക് ഒരു മാസ് സിനിമയാണ്, മനോഹര സിനിമയാണ്. താന്‍ സിനിമ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂക്കയുടെ കസബയിലെ കഥാപാത്രം തനിക്കേറെ പ്രിയപ്പെട്ടതാണ്. അത് കഴിഞ്ഞായിരുന്നു അബ്രഹാമിലേക്ക് എത്തിയത്. അതിന് നൂറിരട്ടി മുകളിലാണ് ഷൈലോക്കിന്റെ സ്ഥാനം. എല്ലാവരും സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.