കഴിഞ്ഞ ദിവസമായിരുന്നു ആര്യൻ ഖാൻ ആഡംബര കപ്പലിലെ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുത്തതിന് അറസ്റ്റിലായത്. ഷാരൂഖ് ഖാൻറെ മകനാണ് ആര്യൻ ഖാൻ. ഇദ്ദേഹത്തിന് ലഹരിമരുന്നുകൾ എത്തിച്ചു നൽകിയത് ശ്രേയസ് നായർ ആണ് എന്നാണ് വിവരം. ശ്രേയസ് നായർ ഒരു മലയാളിയാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ക്രിപ്റ്റോകറൻസി വഴി ആയിരുന്നു ഇടപാടുകളെല്ലാം തന്നെ നടന്നത്. ഇതിനെല്ലാമുള്ള രേഖകൾ തങ്ങളുടെ പക്കൽ ഉണ്ട് എന്നാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പറയുന്നത്.
ഇവർ കൈമാറ്റം ചെയ്യുന്നതിനുവേണ്ടി പദ്ധതികളെല്ലാം ആസൂത്രണം ചെയ്തത് വാട്സാപ്പ് വഴി ആയിരുന്നു. വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി തങ്ങളുടെ പക്കൽ ഉണ്ട് എന്നാണ് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ അവകാശപ്പെടുന്നത്. രഹസ്യകോഡ് ഉപയോഗിച്ചുകൊണ്ട് ആയിരുന്നു ഇവർ വാട്സ്ആപ്പ് ചാറ്റുകൾ നടത്തിയത്. കപ്പലിൽ നിന്നും ആര്യൻ ഖാൻ്റെ പക്കൽ നിന്നും ലഹരിമരുന്നുകൾ ഒന്നുംതന്നെ പിടിച്ച് എടുത്തിട്ടില്ല എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. എന്നാൽ അതേ സമയം ഈ വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ കുരുക്കുകൾ സൃഷ്ടിക്കുകയാണ്. 2020 ജൂലൈ മാസം മുതലുള്ള വാട്സ്ആപ്പ് ചാറ്റുകൾ ആണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ആദ്യഘട്ടത്തിൽ പരിശോധിച്ചത്. അങ്ങനെയാണ് ശ്രേയസ് നായർ എന്ന വ്യക്തിയിലേക്ക് അന്വേഷണം എത്തുന്നത്. പലവട്ടം ഇവർ തമ്മിൽ കണ്ടിട്ടുണ്ട് എന്നും ലഹരി മരുന്നുകൾ കൈമാറ്റം ചെയ്തിട്ടുണ്ട് എന്നുമാണ് വിവരം.
വലിയ അളവിൽ തന്നെയാണ് വസ്തുക്കൾ കൈമാറ്റം ചെയ്യുന്നത് എന്നാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പറയുന്നത്. ഇടപാടുകളെല്ലാം നടത്തിയത് ക്രിപ്റ്റോകറൻസി വഴി ആയിരുന്നു. ലഹരി വസ്തുക്കൾ വാങ്ങുവാൻ വേണ്ടി ഡാർക്ക് വെബ് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ വൃത്തങ്ങൾ പറയുന്നത്. ക്രിപ്റ്റോകറൻസി നിരോധിക്കുവാൻ വേണ്ടി കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നതിനിടെ ആണ് ഈ വാർത്ത ഇപ്പോൾ വന്നിരിക്കുന്നത്. ഡാർക്ക് വെബ് നിരീക്ഷിക്കുവാൻ പദ്ധതികൾ നടക്കുന്നുണ്ട്.
കേസിന് ആസ്പദമായ നിശാ പാർട്ടിയിൽ ശ്രെയാസും പങ്കെടുക്കേണ്ടത് ആയിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ട് പിൻമാറുകയായിരുന്നു. ശ്രേയസ് നായരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്. ആര്യൻ ഖാന് ഒപ്പമിരുത്തി കൊണ്ടായിരിക്കും ചോദ്യം ചെയ്യുക. അതേസമയം ഒരു വ്യക്തിയെ കൂടി ഇന്ന് എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് സൂചന. അന്വേഷണം ഗോവയിലേക്കും ഇവർ വ്യാപിപ്പിച്ചിട്ടുണ്ട്.