മലയാളികൾക്ക് സുപരിചിതമാ താരമാണ് ഷിയാസ് കരിം.സോഷ്യൽ മീഡിയയിലെല്ലാം താരം സജീവമാണ്.അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രതിസന്ധി ഘട്ടങ്ങൾ അതിജീവിക്കാൻ കരുത്തേകിയത് ചില സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണെന്ന് ഷിയാസ് കരീം. സത്യം ഏറെക്കാലം മൂടി വയ്ക്കപ്പെടാൻ സാധിക്കില്ല, അത് കാലം എത്ര എടുത്താലും പുറത്തുവരികതന്നെ ചെയ്യും. താൻ പ്രശ്നത്തിൽ പെട്ടപ്പോൾ വിരലിൽ എണ്ണാവുന്ന കൂട്ടുകാർ മാത്രമാണ് ഒപ്പം നിന്നത്. ആരൊക്കെ നമ്മുടെ ഒപ്പം ഉണ്ടാകും എന്ന് തിരിച്ചറിയാൻ കഴിഞ്ഞ സമയം ആയിരുന്നു കടന്നുപോയതെന്നും ഒരുവർഷത്തിൽ അധികമായി ഈ പ്രശ്നം ഫേസ് ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു
പ്രശ്നം ഉണ്ടാകുമ്പോൾ ഞാൻ ദുബായിലാണ്. അന്ന് എന്റെ കൂടെ വാക്ക് കൊണ്ടുപോലും സഹായിച്ചത് ചുരുക്കം ചില ആളുകൾ ആണ്. അത് വരെ എനിക്ക് ജീവിതത്തിൽ വലിയ മോശം അവസ്ഥകൾ ഉണ്ടായിട്ടില്ല. പക്ഷേ ഈ പ്രശ്നം ഉണ്ടായി നാല് മണിക്കൂർ ഞാൻ അത്രയും ഡിപ്രെസ്ഡ് ആയിപോയി. ഉപ്പയുടെ രണ്ടാം വിവാഹം മാത്രമാണ് ഞാൻ ഫേസ് ചെയ്ത മോശം അവസ്ഥ എന്ന് പറയുന്നത് അപ്പോഴാണ് എനിക്ക് സൂയിസൈഡ് ചെയ്യണം എന്ന ചിന്ത പോലും വന്നത്.ഞാൻ ആകെ വിഷമിച്ച സമയം ആണ്. എന്റെ പ്രിയപ്പെട്ടവർക്ക് ട്രബിൾ ആകുമോ എന്ന പേടി ആയിരുന്നു എനിക്ക്. ഞാൻ ആ നാലു മണിക്കൂർ എന്ത് ചെയ്യും എന്റെ ഉമ്മ എന്താകും, വിവാഹം കഴിക്കാൻ പോകുന്ന കുട്ടി എന്നെ ഇട്ടിട്ട് പോകുമോ എന്നൊക്കെ ചിന്തകളായി. ഞാൻ ആകെ ഷോക്കായി പോയ സമയം . തല ഒക്കെ ചുറ്റുന്ന പോലെ തോന്നി, ആകെ പാനിക്കായി, പെട്ടെന്ന് ഞാൻ നിസ്കരിച്ചു. എന്ത് വന്നാലും ഫേസ് ചെയ്യാം എന്ന മനസ്സിലേക്ക് ഞാൻ എത്തി അതിനു സഹായിച്ചത് ചില സുഹൃത്തുക്കൾ മാത്രമാണ്.
മറ്റൊന്ന്, ഞാൻ ഫേസ് ചെയ്ത സംഭവങ്ങൾ മിക്ക ആണുങ്ങളും ഫേസ് ചെയ്ത കാര്യങ്ങൾ ആണ്. ഈ സംഭവത്തിനു ശേഷം നിരവധി കോളുകൾ വരുന്നുണ്ട്.ചിലർ ഈ സംഭവത്തെ മുതലെടുക്കുന്നുണ്ട്. അവർ മുതലെടുക്കുന്നതുകൊണ്ട് ജെനുവിൻ ആയ ആളുകൾക്ക് ബുദ്ധിമുട്ട് ആകും. ഞാൻ ഇത് മുതലെടുത്താൽ ജെനുവിന് ആയ ആളുകള്ക്ക് ആണ് അതിന്റെ വിഷയം.സൂര്യനെ എത്ര മൂടി കെട്ടിയാലും അത് നേരായ വഴിയിൽ സഞ്ചരിക്കും. അതേപോലെയാണ് സത്യം അത് മൂടികെട്ടാൻ ആർക്കും സാധിക്കില്ല