ഈ ചിത്രം കണ്ടവർക്ക് ഇതിൽ വലിയ പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല. രണ്ട് അറബികളുടെ ചിത്രമാണ് ചിത്രത്തിൽ ആലേഖനം ചെയ്തിട്ടുള്ളത്. ഇവർ ആരാണ് എന്നത് അവിടെ നിൽക്കട്ടെ, ഒരു പെൺകുട്ടിയാണ് ഇത് വരച്ചത്. ആ പെൺകുട്ടിയുടെ പേരിൽ ഇനി ഒരു ലോക റെക്കോർഡ് കൂടെ ഉണ്ടാകും. ഈ ചിത്രം വരച്ചത് നാളെ പെൺകുട്ടി ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്. അതിൻറെ കാരണം ഇതാണ്.
ഈ ചിത്രം വരച്ചിരിക്കുന്നത് കാപ്പി ഉപയോഗിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ കാപ്പി പെയിൻറിംഗ് ആണ് ഇത്. സൗദിയിൽ നിന്നും ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുന്ന ആദ്യ പെൺകുട്ടി കൂടിയാണ് ഇവർ. ഞായറാഴ്ചയാണ് ഈ വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നത്.
ഒഹുദ് അബ്ദുള്ള അൽമാൽകി എന്ന പെൺകുട്ടിയാണ് ഇപ്പോൾ ഈ നേട്ടം കരസ്ഥമാക്കി ഇരിക്കുന്നത്. സൗദിയിൽ നിന്നും യുഎഇയിൽ നിന്നുള്ള നേതാക്കളെ ആണ് ഇത്തരത്തിൽ കാപ്പി ഉപയോഗിച്ച് ഈ പെൺകുട്ടി വരച്ചത്. 220 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള പെയിൻറിങ് ആണ് ഇത്.
“45 ദിവസം എടുത്താണ് ഞാൻ ഈ ചിത്രങ്ങൾ വരച്ചത്. രണ്ടു പേർ സാക്ഷികളായി ഉണ്ടായിരുന്നു. മുഴുവൻ പ്രക്രിയയും വീഡിയോ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഡ്രോൺ ക്യാമറ ഉൾപ്പെടെ ഉപയോഗിച്ചാണ് ചിത്രീകരണം നടത്തിയത്.” – പെൺകുട്ടി പറയുന്നു.
സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ സ്ഥാപക നേതാക്കളായ അബ്ദുൽ അസീസ് ബിൻ സൗദ്, ഷെയ്ഖ് സയ്യിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്നിവരുടെ ചിത്രമാണ് പെൺകുട്ടി ഇപ്പോൾ കാപ്പിയിൽ ആലേഖനം ചെയ്തത്. എന്തായാലും സൗദിയിൽ ആദ്യമായി ഒരു പെൺകുട്ടി ഇത്തരത്തിലുള്ള ഒരു ലോകറെക്കോർഡ് കരസ്ഥമാക്കിയ സന്തോഷത്തിലാണ് ഇപ്പോൾ സൗദിയിലെ മറ്റുള്ളവർ.