മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. കഴിഞ്ഞ ദിവസമായിരുന്നു സാമന്ത വിവാഹമോചന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നരമാസമായി വിവാഹമോചന അഭ്യൂഹം മാത്രമായിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. വളരെ ഞെട്ടലോടെ കൂടിയാണ് മലയാളികൾ ഈ വാർത്ത കേട്ടത്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിലെ നായിക ആയിരുന്നു സാമന്ത. തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്.
സാമന്ത ആദ്യമായി അഭിനയിച്ച തെലുങ്ക് സിനിമയാണ് യേ മായ ചേസവ. ഗൗതം മേനോൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. നാഗചൈതന്യ ആയിരുന്നു ഇതിലെ നായകൻ. അന്നുമുതൽ ഇരുവരും തമ്മിൽ സൗഹൃദത്തിലാണ്. ഇത് പിന്നീട് പ്രണയമായി മാറുകയും അത് വിവാഹത്തിൽ കലാശിക്കുകയും അവസാനം ഇപ്പോൾ വിവാഹമോചനത്തിൽ എത്തുകയും ചെയ്തു. ഇപ്പോൾ നിരവധി ആളുകളാണ് സാമന്തയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
മലയാളികളാണ് വിമർശനങ്ങളിൽ മുന്നിലുള്ളത് എന്നതും കൗതുകകരമാണ്. “പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ അടങ്ങിയൊതുങ്ങി വീട്ടിൽ. അഴിഞ്ഞാടി നടക്കാൻ പോയാൽ ഇതായിരിക്കും അവസ്ഥ. അങ്ങനെയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല ദാമ്പത്യ ജീവിതം. കല്യാണം കഴിഞ്ഞാൽ ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കണം കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ. അതല്ലാതെ കറങ്ങിനടക്കാൻ പോയാൽ ഇതായിരിക്കും അവസ്ഥ” – ഇങ്ങനെയാണ് ഒരു മലയാളി അമ്മാവൻറെ കമൻറ്. വേറെ ചില ആളുകൾ പെൺകുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കുന്നത്.
പല പാശ്ചാത്യ രാജ്യങ്ങളിലും പെൺകുട്ടികളുടെ വിവാഹപ്രായം പതിനാറ് ആണ്. പെൺകുട്ടികളുടെ വിവാഹമോചനം തടയുവാൻ ഇതുമാത്രമാണ് മാർഗ്ഗം. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുവാനുള്ള തീരുമാനം കഴിഞ്ഞവർഷം നരേന്ദ്രമോദി അറിയിച്ചിരുന്നു. ഈ വിവാദം നിയമത്തിൽ നിന്നും പിൻമാറണമെന്ന് ആണ് നരേന്ദ്ര മോദിയോട് ഇപ്പോൾ മലയാളികൾ ആവശ്യപ്പെടുന്നത്. ഇത് ആത്മഹത്യാപരമാണ് എന്നും ഈ നിയമം പാസായി കഴിഞ്ഞാൽ പിന്നീട് പെൺകുട്ടികൾ അമിതമായി പഠിക്കുകയും അതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുമെന്നും ആണ് ഇവരുടെ അവകാശവാദം. ഇത് സംഭവിച്ചു കഴിഞ്ഞാൽ പിന്നെ പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കുവാൻ തുടങ്ങും. പിന്നീട് നമ്മുടെ നാട്ടിൽ വിവാഹമോചനങ്ങളുടെ എണ്ണം കുത്തനെ കൂടും. അതുകൊണ്ട് സാമന്തയുടെ ജീവിതം കണ്ടു പഠിച്ച് എങ്കിലും നരേന്ദ്രമോദി ഈ വിവാദം നിയമത്തിൽ നിന്നും പിൻവാങ്ങണം എന്നാണ് മലയാളികളുടെ അഭിപ്രായം.