വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു പദ്മജ വേണുഗോപാൽ കോൺഗ്രസ്സ് വിട്ടത്. ഇപ്പോഴിതാ മുൻപൊരിക്കൽ കൈരളി ചാനലിൽ പങ്കെടുക്കവെ പദ്മജയും മക്കളും പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.അമ്മ എനിക്ക് എന്റെ അടുത്ത കൂട്ടുകാരിയാണ്. എന്റെ ചേച്ചിയാണോ എന്നാണ് എല്ലാവരും അമ്മയെയും എന്നെയും കാണുമ്പൊൾ ചോദിച്ചിരുന്നത്. വീട്ടിലും നമ്മൾ എല്ലാവരും സുഹൃത്തുക്കളെപോലെയാണ് .അമ്മ ഞങ്ങൾക്ക് വേണ്ടി ഒബാമയെ വരെ വിളിക്കുമെന്ന് അച്ഛൻ എപ്പോഴും പറയാറുണ്ട്. അങ്ങനെയുള്ള അമ്മയുടെ മോളായി ജനിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് എന്ന് പറഞ്ഞ മകൾ പദ്മജ സ്വന്തം അമ്മയിൽ നിന്നും പഠിച്ചതിനെ കുറിച്ചും ചോദിക്കുന്നുണ്ട്.അമ്മക്ക് രാഷ്ട്രീയം അറിയില്ല. നായനാർ സാർ വീട്ടിൽ വരുമ്പോൾ പറയുമായിരുന്നു അമ്മയെ കാണാൻ ആണ് വരുന്നത് എന്ന്. ഒരിക്കൽ അച്ഛൻ തോറ്റപ്പോൾ അമ്മ വിഷമിച്ചിരിക്കുന്നത് കണ്ട് അച്ഛൻ പറഞ്ഞു വിഷമിക്കണ്ട എന്ന്. എന്നാൽ അമ്മയുടെ സങ്കടം പശുക്കളെ ക്ലിഫ് ഹൗസിൽ നിന്നും എങ്ങോട്ട് കൊണ്ട് പോകും എന്നതായിരുന്നു. അത്ര സിംപിൾ ആയിരുന്നു അമ്മ. അമ്മയ്ക്ക് അഞ്ചാറ് പശുക്കൾ ഉണ്ടായിരുന്നു
ഇടതുപക്ഷ ചിന്താഗതിക്കാരൻ ആയിരുന്നു മരുമകൻ എന്നാണ് പദ്മജ ബ്രിട്ടാസിനോട് പറയുന്നത്. ലവിങ് നേച്ചർ ആണ് മരുമകന്. അമ്മയ്ക്ക് ഇത്ര കഴിവ് ഉണ്ടായിട്ടും എന്ത്കൊണ്ട് അമ്മയെ മാറ്റി നിർത്തി. വേറെ വല്ല പാർട്ടിയിലും ആയിരുന്നുവെങ്കിൽ അംഗീകാരം കിട്ടിയേനെ എന്നൊക്കെ മരുമകൻ ചോദിക്കും. അപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ അച്ഛൻ പോയിട്ടുപോലും ഞാൻ കോൺഗ്രസിൽ നിന്നും പോയിട്ടില്ല, നീ ആയിട്ട് എന്നെ പറഞ്ഞു വിടേണ്ട എന്ന്എനിക്ക് രണ്ടു കാര്യങ്ങളിൽ ആണ് അച്ഛനോട് മതിപ്പ് തോന്നിയിരുന്നത്. കൂടെ നിക്കുന്നവർക്ക് വേണ്ടി എന്തും അച്ഛൻ ചെയ്യും. ആ ഒരു രീതി ആണ് എനിക്ക്. എന്ത് പ്രശ്നങ്ങൾ വന്നാലും അച്ഛന്റെ മനസ്സ് തകരില്ല. മനസിന്റെ ആ കാലിബർ ആണ് എനിക്കും. എന്റെ അച്ഛൻ ഒരു വിഷയത്തിലും തളരില്ല. സന്തോഷം ആയാലും ദുഃഖം ആയാലും അച്ഛൻ പോയിരുന്നത് ഗുരുവായൂർ ആണ്.