ഒടുവിൽ ദിവസങ്ങളുടെ നാടകീയ മുഹൂർത്തങ്ങൾ ശേഷം അമേരിക്കൻ പ്രസിഡൻറ് ആയി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയുടെ നാൽപത്തിയാറാം പ്രസിഡൻറ് ആണ് ഇനി ജോ ബൈഡൻ. കൊറോണവൈറസ് സാഹചര്യം, താഴേക്ക് പോകുന്ന സാമ്പത്തികാവസ്ഥ, ഓരോ ദിവസവും ഉയർന്നുവരുന്ന കൊറോണ കണക്ക് എന്നിവയാണ് ട്രമ്പിനെ വൈറ്റ് ഹൗസിൽ നിന്നും പുറത്തു ആക്കിയത്. മലയാളികൾ അടക്കമുള്ളവർ ട്രംപ് തോറ്റത് ആഘോഷിക്കുകയാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി തിരഞ്ഞെടുപ്പ് വോട്ട് എണ്ണുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുകയായിരുന്നു. പെൻസിൽവാനിയ എന്ന് മണ്ഡലത്തിൽ വലിയ ലീഡ് കിട്ടിയതിനെ തുടർന്ന് ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഡൊണാൾഡ് ട്രംപ് ഇതിനകം ഉയർത്തിയിട്ടുള്ളത്. പോസ്റ്റൽ വോട്ടുകൾ കൃത്രിമത്വം കാണിക്കുന്നുണ്ട് എന്ന തരത്തിൽ ആരോപണങ്ങൾ പറമ്പ് ഉയർത്തിയിട്ടുണ്ട്.
56 വയസ്സുള്ള കമല ഹാരിസ് ആയിരിക്കും വൈസ് പ്രസിഡൻറ്. ഇൻഡോ ആഫ്രിക്കൻ വനിതയാണ് ഇവർ. ഒരു ബ്ലാക്ക് വംശജ കൂടിയാണ് ഇവർ. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ആളുകൾ ഇവരുടെ വിജയം കൂടിയാണ് ആഘോഷിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥികൾ ആയിരുന്നു ഇരുവരും. റിപബ്ലിക്കൻ പാർട്ടി ഭാരവാഹി ആയിരുന്നു ഡൊണാൾഡ് ട്രംപ്.