കേരളക്കരയാകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ദുരഭിമാനത്തിൻറെ പേരിൽ കൊലചെയ്യപ്പെട്ട കെവിൻ എന്ന യുവാവ്. ഒരു പക്ഷേ മലയാളികൾ ഇന്നും ഓർക്കുന്ന പേരുകൾ ആവാം കെവിൻ്റെയും നീനുവിൻ്റെയും. മലയാള കരയിൽ നടക്കുന്ന ആദ്യത്തെ ദുരഭിമാനക്കൊല ആയിരിക്കില്ല ഇത്. ഇങ്ങനെയുള്ള ദുരഭിമാനക്കൊലകൾ ഇനി ഉണ്ടാകരുത് എന്ന് പ്രതീക്ഷിക്കാനേ പറ്റൂ. സാക്ഷര കേരളം എന്ന് അഭിമാനപൂർവം നമ്മൾ പറയുകയെങ്കിലും പല കാര്യങ്ങളിലും നമ്മൾ സാക്ഷരതയുടെ ചുവടുകൾ പോലും വെച്ച് തുടങ്ങിയിട്ടില്ല.
ആത്മാർത്ഥമായി പ്രണയിച്ചവരായിരുന്നു കെവിനും നീനുവും. തൻറെ ഒരു സുഹൃത്തിൻ്റെ പെണ്ണു കാണൽ ചടങ്ങിനിടെയാണ് കെവിൻ നീനുവിനെ കാണുന്നത്. സുഹൃത്ത് പെണ്ണു കാണാൻ വന്ന കുട്ടിയുടെ സുഹൃത്തായിരുന്നു നീനു. അവിടെ നിന്നായിരുന്നു പരിചയത്തിൻ്റെ തുടക്കം. ആ പരിചയം പിന്നീട് പതുക്കെ പ്രണയത്തിലേക്ക് വഴിമാറി. നീനുവിൻ്റെ മാതാപിതാക്കൾ മിശ്ര വിവാഹിതരായിരുന്നു.
കുടുംബത്തിൽ ഇവർ തമ്മിൽ വഴക്കുകൾ പതിവായിരുന്നു. കോട്ടയത്തെ ഹോസ്റ്റലിൽ നിന്നാണ് നീനു പഠിച്ചിരുന്നത്. കെവിൻ ഒരു ദളിത് ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായിരുന്നു. ഫോൺ വിളികളിലൂടെയും ഇടയ്ക്കിടയ്ക്കുള്ള കണ്ടുമുട്ടലുകലുകളിലൂടയും ഇവർ പ്രണയിച്ചു കൊണ്ടേയിരുന്നു. പുനലൂർ സ്വദേശിയായിരുന്നു നീനു.
ഒരിക്കൽ വീട്ടിൽ ആർക്കോ സുഖമില്ലെന്ന് ഫോൺ വന്നതിനെത്തുടർന്ന് നീനു പെട്ടെന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ അവിടെ എത്തിയപ്പോഴാണ് അറിയുന്നത് തൻറെ കുടുംബ സുഹൃത്തിൻ്റെ മകനുമായുള്ള വിവാഹ നിശ്ചയത്തിന് ആയിരുന്നു അതെന്ന്. ഉടൻ തന്നെ വിവരം നീനു കെവിനെ അറിയിച്ചു. കെവിൻ പറഞ്ഞത് പ്രകാരം നീനു തിരിച്ചു കോട്ടയത്തേക്ക് പുറപ്പെടുകയും ചെയ്തു. വിവാഹം രജിസ്റ്റർ ചെയ്യാൻ തുടങ്ങിയെങ്കിലും ചില നിയമ പ്രശ്നങ്ങൾ കാരണം അത് വൈകി. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നീനു താൻ വിവാഹം ചെയ്യാൻ പോകുന്നത് കാര്യങ്ങൾ ഒരു കത്തെഴുതി വച്ചിട്ടാണ് പോയത്. രജിസ്റ്റർ മാരേജ് തലേ ദിവസം ഇരുവരും കാണുകയും തങ്ങളുടെ ജീവിതത്തെ പറ്റി സ്വപ്നം നേയ്യുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞ ഇവർ പിന്നീട് തമ്മിൽ കണ്ടുമുട്ടിയില്ല. രാവിലെ കെവിനെ വിളിച്ച് നീലുവിന് കെവിനെ ഫോണിൽ കിട്ടുന്നുണ്ടായിരുന്നില്ല. പിന്നീടാണ് നീനു അറിയുന്നത് തൻറെ സ്വന്തം അച്ഛനും സഹോദരനും കൊട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ കെവിനെ ഈ ഭൂമിയിൽ നിന്നും പറഞ്ഞുവിട്ടു എന്ന്. പിന്നീട് നീനു ഈ കേസിൽ സാക്ഷിയാവുകയും സഹോദരനു ജീവ പര്യന്തം തടവ് കിട്ടുകയും ചെയ്തു. അച്ഛന് നേരിട്ട് പങ്കില്ലെന്ന് അറിഞ്ഞതിനാൽ അച്ഛനെതിരെ നീനു മൊഴി നൽകിയില്ല. ബാംഗ്ലൂരിൽ എം എസ് ഡബ്ലിയുവിന് പഠിക്കുകയാണ് നീനു. കെവിൻറെ വിധവയായി ആ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറിയിരുന്നു ഈ പെൺകുട്ടി.