യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഇന്ത്യയിലേക്ക് വരുന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.യുഎഇ പ്രസിഡന്റ് മോദിക്കൊപ്പം ഗുജറാത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ ആദ്യമായിട്ടാകും ഇത്തരമൊരു പരിപാടി ഇന്ത്യയില്‍ നടക്കുന്നത്.മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ,അഹ്ലന് മോദി എന്ന പേരില്‍ അബുദാബിയില്‍ വമ്പന്‍ പരിപാടിയാണ് അടുത്ത മാസം പദ്ധതിയിടുന്നത്. അബുദാബിയിലെ ക്ഷേത്ര ഉദ്ഘാടനത്തിന് തൊട്ടുമുമ്പായിരിക്കും മോദിയെ സ്വാഗതം ചെയ്തുള്ള കൂറ്റന്‍ സമ്മേളനം. ഈ മാസം 22ന് അയോധ്യയിലെ രമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ യുഎഇയില്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതും മോദിയുടെ വിജയമായി ബിജെപി ഉയര്‍ത്തിക്കാട്ടിയേക്കും.
അതെ സമയം ഗാന്ധി നഗറില്‍ ഈ മാസം 10 മുതല്‍ 12 വരെ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടി നടക്കുകയാണ്. ഇതില്‍ പങ്കെടുക്കാന്‍ എത്തുന്നതാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. ചൊവ്വാഴ്ച ശൈഖ് മുഹമ്മദും മോദിയും ഒരുമിച്ച് അഹമ്മദാബാദില്‍ റോഡ് ഷോ നടത്തുമെന്നാണ് വാര്‍ത്ത. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമം വരെയാണത്രെ റോഡ് ഷോ.ശൈഖ് മുഹമ്മദിനെ സ്വീകരിക്കാന്‍ മോദി നേരിട്ട് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് ശൈഖ് മുഹമ്മദ് സബര്‍മതി ആശ്രമത്തിലേക്ക് പോകും. മഹാത്മാ ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കുന്നതിനാണ് ശൈഖ് മുഹമ്മദ് ആശ്രമത്തിലെത്തുന്നത്. ഈ യാത്ര റോഡ് ഷോ ആക്കി മാറ്റുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നരേന്ദ്ര മോദി യുഎഇയിലേക്ക് പോകുന്നത് അടുത്ത മാസമാണ്. അബുദാബിയില്‍ നിര്‍മാണം പൂര്‍ത്തിയായ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനാണ് മോദി യുഎഇയിലെത്തുക. ഉദ്ഘാടനത്തിനുള്ള ക്ഷണം മോദി സ്വീകരിച്ചുകഴിഞ്ഞു.