മലയാള സിനിമയിലെ ഏറ്റവും കഴിവുറ്റ അഭിനേത്രികളിൽ ഒരാളാണ് കെപിഎസി ലളിത, ഇന്ന് നമ്മൾ കാണുന്ന അല്ലെങ്കിൽ ലോകം മുഴുവൻ വാഴ്ത്തുന്ന മലയാള സിനിമ മേഖലയിലെ ഏറ്റവും കഴിവുറ്റ സംവിധായകൻ ഭരതൻ, ഇവർ രണ്ടും പേരും നമുക്ക് എന്നും പ്രിയ്യപ്പെട്ടവർ തന്നെയാണ്, ഭരതൻ മലയാള ഭാഷക്ക് സമ്മാനിച്ച സിനിമകൾ പകരം വെക്കാനില്ലാതെ കലാ സൃഷ്ട്ടികൾ ആണ്, അദ്ദേഹത്തിന്റെ സിനിമ പോലെത്തന്നെ സംഗീർണമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും.
ഇപ്പോൾ താരം തന്റെ ചെറുപ്പകാലത്തെ ചില രസകരമായ ഓർമ്മകൾ ഓർത്ത് പറയുമാകയാണ് ഇന്ന് രസകരം എന്ന പറയാം പക്ഷെ അന്ന് ഒരുപാടു വിഷമങ്ങൾ ഉണ്ടാക്കിയ ഒന്നാണ് ഇത്… കായംകുളത്ത് ചെറിയ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഒരു ഓണക്കാലത്ത് അച്ഛന് തന്ന 250 രൂപ കൊണ്ട് അമ്മ തന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ വാങ്ങി കൊണ്ടു വന്നിരുന്നു. വീട്ടില്‍ കിണര്‍ ഇല്ലാത്തതിനാല്‍ അനിയനെ നോക്കണം എന്ന് പറഞ്ഞേല്‍പ്പിച്ച് അമ്മ കുളത്തില്‍ വെള്ളം എടുക്കാനായി പോയി.
അന്ന് ഓണ കാലമാണ് എല്ലാവരും ഓണം ഒരുക്കുന്നതിന്റെ തിരക്കിലും ഓണമായതിനാല്‍ പുലികളിയും മറ്റും വീടിന് മുന്നിലൂടെ പോയപ്പോള്‍ താനും അവര്‍ക്കൊപ്പം പോയി. എന്നാല്‍ മടങ്ങി വന്നപ്പോള്‍ ഓണത്തിന് വേണ്ടി വാങ്ങിയ ആഹാരസാധങ്ങളും മറ്റും ഒരു പട്ടി കയറി കഴിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഭാഗ്യത്തിന് കുഞ്ഞിനെ ഒന്നും ചെയ്തില്ല. അല്പം കഴിഞ്ഞ് അമ്മ കയറി വന്നപ്പോള്‍ എല്ലാം കണ്ട് തന്നെ വഴക്ക് പറഞ്ഞു.
ഓണം ഒരുക്കാനുള്ള ആഹാരസാധങ്ങള്‍ നഷ്ടപെട്ടതിന് അമ്മ വിഷമിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാൻ വയ്യാതെ അച്ഛന്റെ പെയിന്റ് പണിക്ക് ഉപയോഗിക്കുന്ന എന്തോ എടുത്ത് കുടിച്ചു എന്നാണ് കെപിഎസി ലളിത പറയുന്നത്. അന്ന് കുടിച്ചതിന്റെ മണം അടിക്കുമ്ബോള്‍ ഇപ്പോഴും വിമ്മിഷ്ടം വരുമെന്നും കെപിഎസി ലളിത ഒരു അഭിമുഖത്തിനിടെ പറഞ്ഞു.