ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തടക്കം. ബസ് ഡ്രൈവർ തന്നോട് മോശമായി പെരുമാറി എന്നും ലൈംഗിക ചുമയുടെ ആംഗ്യം കാണിച്ചു എന്നുമാണ് മേയർ അവകാശപ്പെടുന്നത്. ബസ് ഡ്രൈവർ അപകടകരമാംവിധം വണ്ടിയോടിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തത് എന്നും ആദ്യം മേയർ വിശദീകരിച്ചു.
എന്നാൽ മേയരുടെ വാദങ്ങൾ ഒന്നൊന്നായിയുകയായിരുന്നു. ബസ്സിനു കുറുകെ കാർ നിർത്തിയിട്ടില്ലാ എന്നായിരുന്നു മേയർ ആദ്യം അവകാശപ്പെട്ടത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഈ വാദം പൊളിച്ചു. മെറും ഡ്രൈവറും തമ്മിലുള്ള വാക്കേറ്റം ആരോ മൊബൈലിൽ പകർത്തിയത് കൊണ്ട് മാത്രമാണ് നേർക്ക് നേരെ ഇപ്പോൾ വിമർശനങ്ങൾ വരുന്നത്. കാരണം വീഡിയോയിൽ കൃത്യമായി ന്യായം കെഎസ്ആർടിസി ഡ്രൈവറുടെ പക്ഷത്താണ് എന്ന് കാണാൻ സാധിക്കും.
ഞാൻ മേയറാണ് എന്ന് ഡ്രൈവറോട് ആര്യ രാജേന്ദ്രൻ പറഞ്ഞപ്പോൾ ആണെങ്കിൽ ആദ്യം ശമ്പളം തന്നിട്ട് സംസാരിക്കൂ എന്നായിരുന്നു ഡ്രൈവർ നൽകിയ മറുപടി. ഇത് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രമല്ല നിരവധി ആളുകൾ ആണ് ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ ചലച്ചിത്ര താരനും രാഷ്ട്രീയ വിമർശകനുമായ ജോയ് മാത്യു പ്രതികരിക്കുകയാണ്.
സംശയം ഒന്നുമില്ലാതെ തന്നെ കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെയാണ് ഞാൻ എന്നാണ് ജോയ് മാത്യു പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പങ്കുവെച്ചുകൊണ്ട് ആണ് താരം ഈ കാര്യം അറിയിച്ചിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ സംഭവത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും രംഗത്തെത്തുന്നത്. അതേസമയം ഈ വിഷയത്തിൽ തിരക്കിട്ട് ഡ്രൈവർക്കെതിരെ നടപടി എടുക്കില്ല എന്നും റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ നടപടി ഉണ്ടാവുകയുള്ളൂ എന്നുമാണ് ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരിക്കുന്നത്.