കേരളത്തിൽ മറ്റൊരു ആത്മഹത്യ കൂടി നടന്നിരിക്കുകയാണ്. ഓച്ചിറ പായികുഴി സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. പ്രതിശ്രുത വരൻറെയും കുടുംബത്തിൻ്റെയും പീഡനത്തെ തുടർന്നാണ് പെൺകുട്ടിയുടെ ആത്മഹത്യ എന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഓച്ചിറ പോലീസിൽ നിന്നും നീതി ലഭിക്കുമെന്ന വിശ്വാസം ഇല്ല എന്നും പ്രത്യേക സംഘത്തെ കേസ് അന്വേഷണം ഏൽപ്പിക്കണം എന്നുമാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ ആവശ്യം.
പായികുഴി തറയിൽ സലീം – ഷബീന ദമ്പതികളുടെ മകളാണ് സുമയ്യ. വെറും 18 വയസ്സ് മാത്രമാണ് പെൺകുട്ടിക്ക് പ്രായം ഉണ്ടായിരുന്നത്. കഴിഞ്ഞ പത്താം തീയതി ആയിരുന്നു 4:30ന് വീടിനുള്ളിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന യുവാവുമായി ജൂൺ 18 വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പെൺകുട്ടി പഠിച്ച സ്കൂളിൽ തന്നെയാണ് യുവാവ് പഠിച്ചത്. പെൺകുട്ടിയെ പലതരത്തിൽ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം. ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിന് പോലും നിർബന്ധിച്ചു സമ്മതിപ്പിച്ചത് എന്നാണ് ബന്ധുക്കൾ ഇപ്പോൾ ആരോപിക്കുന്നത്.
പെൺകുട്ടിയുടെ വിവാഹ കാര്യത്തിൽ വീട്ടുകാർക്ക് ആദ്യം സമ്മതം ഇല്ലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ നിർബന്ധപ്രകാരം ആയിരുന്നു വീട്ടുകാർ സമ്മതിച്ചത്. യുവാവ് ആദ്യം സ്ത്രീധനം ഒന്നും തന്നെ ആവശ്യപ്പെട്ടില്ല. എന്നാൽ വിവാഹ നിശ്ചയത്തിനു ശേഷം 50 പവൻ സ്വർണവും 10 ലക്ഷം രൂപയും ഒരു കാറും നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. 10 ലക്ഷം രൂപ തൻറെ ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി കാരണമെന്നായിരുന്നു ഇയാളുടെ ആവശ്യമുണ്ട്. ഇല്ലെങ്കിൽ വിവാഹം നടക്കില്ല എന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. യുവാവിന് പുറമേ ഇയാളുടെ മാതാപിതാക്കൾ, സഹോദരി, മൂന്നു സുഹൃത്തുക്കൾ എന്നിവർക്കെതിരെ ആണ് പരാതി നൽകിയിട്ടുള്ളത്.
വിദേശത്തുള്ള യുവാവുമായി ഫോൺ സംസാരത്തിനിടയിൽ പെൺകുട്ടി കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ വാട്സ്ആപ്പ് വഴി അയച്ചു കൊടുത്തിരുന്നു. ഇതിനു ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഈ യുവാവ് തന്നെയാണ് പെൺകുട്ടിയെ മാതാപിതാക്കളെ ഈ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിച്ച ശേഷം അന്വേഷണം നടത്താൻ ആണ് പോലീസ് ഉദ്ദേശിക്കുന്നത് നിലവിൽ.