മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ഭാരം ക്രമാതീതമായി കുറയുന്നു എന്ന റിപോർട്ട് ആണ് പുറത്ത് വരുന്നത്.ആം ആദ്മി പാർട്ടി നേതാവ് അതിഷി മർലേന ആണ് ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.അറസ്റ്റിന് ശേഷം കെജ്രിവാളിന്റെ ഭാരത്തിൽ കുറവുണ്ടായത് 4.5 കിലോ ആണ്. ഇത് ആശങ്കാജനകമാണെന്നും അതിഷി പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,മാർച്ച് 21ന് അറസ്റ്റിലായ ശേഷം അരവിന്ദ് കെജ്രിവാളിന് 4.5 കിലോ കുറഞ്ഞു, ഇത് വളരെ ആശങ്കാജനകമാണ്. അരവിന്ദ് കെജ്രിവാൾ കടുത്ത പ്രമേഹബാധിതനാണ്. രാജ്യത്തിന് വേണ്ടി ഇപ്പോഴും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ജയിലിൽ അടച്ചതിലൂടെ ബിജെപി അദ്ദേഹത്തിൻ്റെ ആരോഗ്യം അപകടത്തിലാക്കുകയാണ്”.അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ദൈവം പോലും അവരോട് ക്ഷമിക്കില്ല. അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും തകർക്കാൻ ബിജെപിക്ക് ഏതറ്റം വരെയും പോകാനാകും. രാജ്യം മുഴുവൻ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നൽകുന്നുവെന്നും അതിഷി മർലേന പറഞ്ഞു
മറ്റൊന്ന്,അതേസമയം ആം ആദ്മി പാർട്ടിയുടെ ആരോപണം ജയിൽ അധികൃതർ തള്ളി. കെജ്രിവാളിൻറെ ആരോഗ്യത്തിന് കുഴപ്പങ്ങളില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു. പ്രമേഹത്തിനുള്ള മരുന്ന് സെല്ലിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് നൽകിവരുന്നതെന്നും അധികൃതർ അറിയിച്ചു.