കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നിർമ്മാണം കഴിഞ്ഞ പാലം തുറന്നു കൊടുത്ത സംഭവം. അടുത്തുതന്നെ ഉദ്ഘാടനം നിർവഹിക്കാൻ ഇരിക്കെയാണ് വി ഫോർ കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തിൽ പാലം തുറന്നു കൊടുത്തത്. എന്നാൽ പാലം തുറന്നു കൊടുത്തതിനു ശേഷം വലിയ രീതിയിലുള്ള ട്രാഫിക് ബ്ലോക്ക് ആണ് സ്ഥലത്ത് അനുഭവപ്പെട്ടത്. ഈ സംഭവത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചു കൊണ്ടും ധാരാളം ആളുകൾ ആണ് ഇപ്പോൾ രംഗത്തെത്തുന്നത്.
സംവിധായകൻ ജൂഡ് ആന്തണി ജോസഫ് സംഭവത്തെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. നിമിഷങ്ങൾക്കകം തന്നെ ധാരാളം ആളുകളാണ് പോസ്റ്റിനു താഴെ അനുകൂല കമൻറുകൾ ആയി എത്തിയത്. “പാലം പൊളിച്ചവർ പുറത്ത്, പാലം തുറന്നു കൊടുത്തവർ അകത്ത്” എന്നായിരുന്നു ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കിൽ നടത്തിയ പോസ്റ്റ്. എന്നാൽ ഈ പോസ്റ്റിനു താഴെ ഒരു വ്യക്തി നടത്തിയ കമൻറ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
“ചേട്ടൻ സിനിമ പിടിച്ചു റിലീസിനു മുൻപ് ആരെങ്കിലും എടുത്തു ടോരൻ്റിൽ ഇട്ടാൽ എങ്ങനെ ഇരിക്കും? എഡിറ്റ് ചെയ്തിട്ട് എന്തിനാണ് പെട്ടിയിൽ വെച്ചു കൊണ്ടിരിക്കുന്നത്? ആളുകൾ കാണട്ടെ എന്നെ” – ഇതായിരുന്നു വ്യക്തി നടത്തിയ കമൻറ്. സമാനമായ ഭാഷയിലാണ് ആളുകൾ പാലം തുറന്നുകൊടുത്ത സംഭവത്തെ അനുകൂലിച്ചുകൊണ്ട് കമൻറ് ചെയ്യുന്നത്. അത്തരം ആളുകളെ കളിയാക്കിക്കൊണ്ടുള്ള കമൻറ് ആയിരുന്നു ഇത്. ഈയൊരു കമൻറ് വന്നതോടെ സംവിധായകൻ തേഞ്ഞൊട്ടി എന്ന് വേണം പറയാൻ.
ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് ജൂഡ് ആന്തണി ജോസഫ് ശ്രദ്ധിക്കപ്പെടുന്നത്. അതിനുശേഷം ഒരു മുത്തശ്ശി ഗദ എന്ന ചിത്രവും ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്തു. ആക്ഷൻ ഹീറോ ബിജു, പ്രേമം എന്നീ സിനിമകളിലും ജൂഡ് ആന്തണി ജോസഫ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2403 ഫീറ്റ് എന്ന ചിത്രമാണ് ജൂഡ് അടുത്തതായി സംവിധാനം ചെയ്യാൻ ഇരിക്കുന്നത്. കേരളത്തിൽ അരങ്ങേറിയ പ്രളയ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.