കേരളക്കര മുഴുവൻ ഇപ്പോൾ ആകാംശയോടെ കാത്തിരിക്കുന്നത് പുതുപ്പള്ളിയിലെ വെള്ളിയാഴ്ച ആര് ജയിക്കുമെന്ന് അറിയാനാണ്.കഴിഞ്ഞ ദിവസമായിരുന്നു വോട്ടെടുപ്പ് നടന്നത്.ഇതിനിടയിൽ ഇന്ന് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സിനിമയ്ക്ക് പോയ വാർത്ത സോഷ്യൽ മീഡിയയിൽ തൽസമയം കൊണ്ട് വൈറലായിരുന്നു.പാലായിലെ തിയറ്ററിലേക്ക് എത്തിയാണ്, ചാണ്ടി ഉമ്മനും കൂടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും ചേർന്ന് രജനീകാന്ത് ചിത്രം ‘ജയിലർ’ കണ്ടത്.ചാണ്ടി ഉമ്മൻ സിനിമയ്ക്ക് പോയതിനെക്കുറിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സിനിമയ്ക്ക് പോകുന്നതും പാട്ട് കേൾക്കുകയും കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതുമൊക്കെ ഒരാളുടെ സ്വകാര്യ കാര്യമാണെന്നും അവകാശമാണെന്നും അവരൊയൊക്കെ അവരുടെ വഴിക്ക് വിടണം എന്നും ജെയ്ക്ക് പറഞ്ഞു. അതേസമയമം വോട്ടെടുപ്പ് കഴിഞ്ഞാലും പൂർണ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു. പൂർണ വിശ്രമം എന്നൊന്നുമില്ല. മുൻകൂട്ടി നിശ്ചിയിച്ച വളരെ സ്വാകാര്യ ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിലേക്ക് കടക്കും.
സിനിമ കാണുന്നതൊക്കെ എല്ലാവരുടേയും സ്വകാര്യ കാര്യങ്ങൾ അല്ലേ? സിനിമയ്ക്ക് പോകുകയോ പാട്ട് കേൾക്കുകയോ കുടുംബത്തോടൊപ്പം ചെലവഴിക്കുകയോ ചെയ്യുന്നത്. അവരുടെ അവകാശമാണ്. മാതാപിതാക്കളോട് , ജീവിത പങ്കാളികളോട്, പ്രണയിനികളോട്, കാമുകിമാരോടൊപ്പം സമയം ചെലവഴിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അവരെയൊക്കെ അവരുടെ വഴിക്ക് വിടണം എന്നുള്ളതാണ് എന്റെ അഭിപ്രായം.മറ്റൊന്ന്,ഇന്നലെ മുതൽ മാധ്യമപ്രവർത്തകരെ എല്ലാ ദിവസവും അഭിസംബോധന ചെയ്യേണ്ടി വരുന്ന ഏർപ്പാട് അവസാനിച്ചു എന്നുള്ള ആശ്വാസത്തിലായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. വീടിന് മുറ്റം ഒക്കെ ഉള്ളതാണല്ലോ. പണ്ട് മുതലെ എന്റെയൊരു ശീലം പുറത്തുവന്ന് പല്ലുതേക്കുകയും ആളുകളോട് സംസാരിക്കയുമൊക്കെയാണ്.
അതെ സമയം അദ്ദേഹം പറഞ്ഞ മറഅറൊരു കാര്യം ഇതാണ്,10 – 20 ദിവസമായിട്ട് ഞാൻ എഴുന്നേറ്റ് വരുമ്പോൾ കാണുന്നത് നിങ്ങളെയാണ്. എന്റെ ദിനചര്യ ആകെ തകർത്തുതരിപ്പണമാക്കി, ജെയ്ക്ക് പറഞ്ഞു. എം എൽ എ ആയാൽ ഇതിലും ആളുകൂടും എന്നു മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അതൊക്കെ വരട്ടെ എന്നും ജെയ്ക്ക് പറയുന്നുണ്ട്.