ഖലിസ്ഥാന്‍ ഭീകരരെ പൂട്ടാൻ തകർപ്പൻ നീക്കവുമായി കേന്ദ്ര സർക്കാർ. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ എല്ലാ ഖാലിസ്ഥാനി ഭീകരരെയും തിരിച്ചറിയാനും അവരുടെ ഒസിഐ കാർഡ് (ഓവർസീസ് സിറ്റിസെൻ ഷിപ്പ്) റദ്ദാക്കാനുമുള്ള നീക്കം കേന്ദ്ര സർക്കാർ തുടങ്ങി.
ഓവർസീസ് സിറ്റിസെൻ ഷിപ്പ് റദ്ധാക്കുന്നത് വഴി ഖാലിസ്ഥാനി ഭീകരരുടെ
ഇന്ത്യയിലേക്കുള്ള പ്രവേശനം നിരോധിക്കാനും സർക്കാർ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.
അവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടും കണ്ട് കെട്ടും. കൂടാതെ ഭീകരുടെ അഭ്യുദയകാംക്ഷികളെ തിരിച്ചറിയാനും അവരുടെ സ്വത്തും കണ്ട് കെട്ടും.
അതേസമയം ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യ – കാനഡ പോര് മുറുകുന്നതിനിടെ ഖലിസ്ഥാന്‍ ഭീകരരുടെ പട്ടിക എന്‍ഐഎ തയ്യാറാക്കി.
അമേരിക്ക, കാനഡ, ബ്രിട്ടണ്, പാകിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്ന ഖാലിസ്ഥാന്‍ ഭീകരുടെ പട്ടികയാണ് എന്‍ഐഎ തയ്യാറാക്കുന്നത്. 19 പേരുടെ വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു.
ആഢംബര നൗകകളില്‍ മുതല്‍ സിനിമകളില്‍ വരെ ഭീകരര്‍ കാനഡയില്‍ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരവും എന്‍ഐഎക്ക് കിട്ടിയിട്ടുണ്ട്.തായ്ലന്ഡിലെ ക്ലബുകളിലും ബാറുകളിലും ഇവര്‍ക്ക് നിക്ഷേപമുണ്ട്.